കാസർഗോഡ്: ചെങ്കളയിൽ വരനും വധുവും ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്ത 51 പേർക്ക് കോവിഡ്. ചെങ്കളം പഞ്ചായത്തിലെ നാലാം വാർഡായ പീലാംകട്ടയിലായിരുന്നു സംഭവം. ജൂലൈ 17 ന് ആയിരുന്നു വിവാഹം നടന്നത്.
കഴിഞ്ഞ ദിവസം വധുവിന്റെ പിതാവിനടക്കം എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വരനും വധുവിനും വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ആന്റിജൻ പരിശോധന നടത്തിയത്. ഇന്ന് നടത്തിയ പരിശോധനയിൽ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് നിരവധി പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് കളക്ടർ അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു വിധേയമാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിവാഹം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വധുവിന്റെ പിതാവിനടക്കം എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വരനും വധുവിനും വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ആന്റിജൻ പരിശോധന നടത്തിയത്. ഇന്ന് നടത്തിയ പരിശോധനയിൽ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് നിരവധി പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് കളക്ടർ അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു വിധേയമാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിവാഹം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്.