ന്യൂഡൽഹി: സീനിയർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയശേഷം സിആർപിഎഫ് ജവാൻ ജീവനൊടുക്കി. ഡൽഹിയിലെ ലോധി എസ്റ്റേറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ച ബംഗ്ലാവിൽ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണു സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിയുതിർത്തത്.
സിആർപിഎഫ് സബ് ഇൻസ്പെക്ടർ കർനൈൽ സിംഗ് (55), ഇനസ്പെകട്ർ ദശരഥ് സിംഗ് (56) എന്നിവരാണു മരിച്ചത്. ഇരുവരും 122 സിആർപിഎഫ് ബറ്റാലിയനിലെ അംഗങ്ങളാണ്. കർനൈൽ സിംഗ് ആദ്യം ദശരഥിനെ വെടിവച്ചുവീഴ്ത്തിയ ശേഷം സ്വന്തം മുറിയിൽ ചെന്നു ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ മെയിൻ ഗേറ്റിനു സമീപമായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കാഷ്മീരിലെ ഉദംപുർ സ്വദേശിയാണ് എസ്ഐ കർനൈൽ സിംഗ്. ദശരഥ് സിംഗ് ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ്.
വാക്കുതർക്കമാണു വെടിവയ്പിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മോസസ് ദിനകരൻ പറഞ്ഞു.
സിആർപിഎഫ് സബ് ഇൻസ്പെക്ടർ കർനൈൽ സിംഗ് (55), ഇനസ്പെകട്ർ ദശരഥ് സിംഗ് (56) എന്നിവരാണു മരിച്ചത്. ഇരുവരും 122 സിആർപിഎഫ് ബറ്റാലിയനിലെ അംഗങ്ങളാണ്. കർനൈൽ സിംഗ് ആദ്യം ദശരഥിനെ വെടിവച്ചുവീഴ്ത്തിയ ശേഷം സ്വന്തം മുറിയിൽ ചെന്നു ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ മെയിൻ ഗേറ്റിനു സമീപമായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കാഷ്മീരിലെ ഉദംപുർ സ്വദേശിയാണ് എസ്ഐ കർനൈൽ സിംഗ്. ദശരഥ് സിംഗ് ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ്.
വാക്കുതർക്കമാണു വെടിവയ്പിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മോസസ് ദിനകരൻ പറഞ്ഞു.