തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് കേരളത്തിൽനിന്നു മുങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥൻ അനുപം മിശ്രയെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചു. ചെയ്ത കുറ്റത്തിനു മാപ്പ് നൽകി തിരിച്ചെടുക്കുന്നുവെന്നു മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ സബ് കളക്ടറായി അനുപം മിശ്രയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പക്കാരൻ, ആദ്യ പിഴവ് എന്നീ കാരണങ്ങൾ പറഞ്ഞാണ് അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിച്ചു സർവീസിൽ തിരിച്ചെടുത്തിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്ന താക്കീതും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പക്ഷെ മുങ്ങിയ വിവരം അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്യപ്പെട്ട ഗണ്‍മാന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇയാൾക്കൊപ്പം സസ്പെൻഷനിലായ ഡ്രൈവറെ റവന്യു വകുപ്പ് സർവിസിൽ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം സബ് കളക്ടറായിരിക്കെയാണ് ഉത്തർപ്രദേശുകാരനായ അനുപം മിശ്ര കേരളത്തിൽനിന്നു കടന്നത്. മധുവിധുവിനായി സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിനുശേഷം മാർച്ച് 18നാണ് അനുപം മിശ്ര തിരികെ കൊല്ലത്ത് മടങ്ങിയെത്തിയത്. വിദേശത്തുനിന്ന് വന്നതിനാൽ ക്വാറന്ൈറനിൽ പോകാൻ നിർദ്ദേശിച്ചു.
പിന്നാലെ ക്വാറന്ൈറൻ ലംഘിച്ച് അനുപം മിശ്ര ഒൗദ്യോഗിക വസതിയിൽനിന്ന് ആരോടും പറയാതെ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അനുപം മിശ്രയ്ക്കെതിരെ കേസെടുക്കുകയും കളക്ടറുടെ റിപ്പോർട്ടിന്റെ പുറത്ത് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശ് സർക്കാരിലെ പ്രമുഖന്റെ ബന്ധുകൂടിയാണ് അനുപം മിശ്രയെന്നാണു റിപ്പോർട്ടുകൾ.
ചെറുപ്പക്കാരൻ, ആദ്യ പിഴവ് എന്നീ കാരണങ്ങൾ പറഞ്ഞാണ് അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിച്ചു സർവീസിൽ തിരിച്ചെടുത്തിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്ന താക്കീതും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പക്ഷെ മുങ്ങിയ വിവരം അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്യപ്പെട്ട ഗണ്‍മാന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇയാൾക്കൊപ്പം സസ്പെൻഷനിലായ ഡ്രൈവറെ റവന്യു വകുപ്പ് സർവിസിൽ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം സബ് കളക്ടറായിരിക്കെയാണ് ഉത്തർപ്രദേശുകാരനായ അനുപം മിശ്ര കേരളത്തിൽനിന്നു കടന്നത്. മധുവിധുവിനായി സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിനുശേഷം മാർച്ച് 18നാണ് അനുപം മിശ്ര തിരികെ കൊല്ലത്ത് മടങ്ങിയെത്തിയത്. വിദേശത്തുനിന്ന് വന്നതിനാൽ ക്വാറന്ൈറനിൽ പോകാൻ നിർദ്ദേശിച്ചു.
പിന്നാലെ ക്വാറന്ൈറൻ ലംഘിച്ച് അനുപം മിശ്ര ഒൗദ്യോഗിക വസതിയിൽനിന്ന് ആരോടും പറയാതെ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അനുപം മിശ്രയ്ക്കെതിരെ കേസെടുക്കുകയും കളക്ടറുടെ റിപ്പോർട്ടിന്റെ പുറത്ത് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശ് സർക്കാരിലെ പ്രമുഖന്റെ ബന്ധുകൂടിയാണ് അനുപം മിശ്രയെന്നാണു റിപ്പോർട്ടുകൾ.