ന്യൂയോർക്ക്: കേരളവും കർണാടകയും ഉൾപ്പെടെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നു യുഎൻ റിപ്പോർട്ട്. ഐഎസ്, അൽക്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികൾ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാംഗ്ഷൻസ് മോണിട്ടറിംഗ് ടീമിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ട് അനുസരിച്ച് 2019 മേയ് പത്തിനു പ്രഖ്യാപിച്ച ഐഎസ് ഇന്ത്യൻ അഫിലിയേറ്റിൽ (ഹിന്ദ് വിലയ) എന്ന ഭീകര സംഘടനയിൽ 180 മുതൽ 200 വരെ അംഗങ്ങളുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽക്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാണ്ഡഹാർ പ്രവിശ്യകളിൽനിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്. സംഘത്തിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ആളുകൾ ചേർന്നു.
അന്തരിച്ച അസിം ഉമറിന്റെ പിൻഗാമിയായ ഒസാമ മഹ്മൂദാണു സംഘടനയുടെ ഇപ്പോഴത്തെ നേതാവ്. അസിം ഉമർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്തെത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാൻ മേഖലയിൽ ആക്രമണം നടത്താൻ ഇവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വർഷം മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. ഐഎസിന്റെ വാർത്താ ഏജൻസി എന്ന അറിയപ്പെടുന്ന അമാക് വഴിയായിരുന്നു പുതിയ ബ്രാഞ്ച് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ അവകാശവാദം മുതിർന്ന ജമ്മു കാഷ്മീർ പോലീസിലെ ഉന്നതർ നിരസിച്ചിരുന്നു.
റിപ്പോർട്ട് അനുസരിച്ച് 2019 മേയ് പത്തിനു പ്രഖ്യാപിച്ച ഐഎസ് ഇന്ത്യൻ അഫിലിയേറ്റിൽ (ഹിന്ദ് വിലയ) എന്ന ഭീകര സംഘടനയിൽ 180 മുതൽ 200 വരെ അംഗങ്ങളുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽക്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാണ്ഡഹാർ പ്രവിശ്യകളിൽനിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്. സംഘത്തിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ആളുകൾ ചേർന്നു.
അന്തരിച്ച അസിം ഉമറിന്റെ പിൻഗാമിയായ ഒസാമ മഹ്മൂദാണു സംഘടനയുടെ ഇപ്പോഴത്തെ നേതാവ്. അസിം ഉമർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്തെത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാൻ മേഖലയിൽ ആക്രമണം നടത്താൻ ഇവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വർഷം മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. ഐഎസിന്റെ വാർത്താ ഏജൻസി എന്ന അറിയപ്പെടുന്ന അമാക് വഴിയായിരുന്നു പുതിയ ബ്രാഞ്ച് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ അവകാശവാദം മുതിർന്ന ജമ്മു കാഷ്മീർ പോലീസിലെ ഉന്നതർ നിരസിച്ചിരുന്നു.