ന്യൂഡൽഹി: ബാബ്റി മസ്ജിദ് കേസിലെ വിധി എന്തു തന്നെയായാലും തനിക്ക് കുഴപ്പമില്ലെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. "കേസില്‍ മൊഴി നല്കാന് കോടതിയില്‍ നിന്നും തന്നെ വിളിപ്പിച്ചിരുന്നു. താന്‍ സത്യസന്ധമായ കാര്യങ്ങളാണ് കോടതിയില്‍ അറിയിച്ചത്. വിധി എന്തായാലും സന്തോഷം മാത്രമേയുള്ളു. തൂക്കുകയര്‍ കിട്ടിയാലും എനിക്ക് സന്തോഷം മാത്രമേയുള്ളു'. ഉമാ ഭാരതി എന്‍ഡിടിവിയോടു പറഞ്ഞു.
ബിജെപി നേതാക്കളായ എല്‍.കെ. അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. 1992ലാണ് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
ബിജെപി നേതാക്കളായ എല്‍.കെ. അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. 1992ലാണ് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത്.