ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഗവർണർ കൽരാജ് മിശ്രയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. നിയമസഭാസമ്മേളനം ഉടൻ വിളിക്കണമെന്ന് മന്ത്രി സഭായോഗം ഗവർണറോട് ശുപാർശ ചെയ്തു. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗെഹ്ലോട്ട് വീണ്ടും ഗവർണറെ കാണുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലിനാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന നിർദേശം നടപ്പാക്കാൻ ഗവർണർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനു മുൻപിൽ ധർണ നടത്തിയിരുന്നു. ധർണ അവസാനിപ്പിച്ച ശേഷം മന്ത്രിസഭാ യോഗം ചേർന്നു നിയമസഭാ സമ്മേളനം കൂടേണ്ടതിന്റെ വിശദമായ കാരണങ്ങളോടെ ഗവർണർക്കു കത്തു നൽകിയിരുന്നു.സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ലിസ്റ്റും വെള്ളിയാഴ്ച കൈമാറിയിരുന്നു.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നിയമവശങ്ങൾ പരിശോധിച്ച് ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. നിയമസഭ സമ്മേളനം വിളിച്ചുചേർക്കില്ലെന്നു ഗെഹ്ലോട്ടിനോട് പറഞ്ഞിട്ടില്ലെന്നു ഗവർണർ കൽരാജ് മിശ്ര പറഞ്ഞിരുന്നു. മുകളിൽനിന്നുള്ള സമ്മർദം മൂലം നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത് ഗവർണർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നു ഗെഹ്ലോട്ട് ആരോപിക്കുന്നത്.
ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും 18 എംഎൽഎമാരും വിമത വഴിയിലേക്ക് നീങ്ങിയപ്പോൾ മുതൽ രാജസ്ഥാനിൽ കരുത്തു തെളിയിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അതിനിടെ, വിപ്പ് ലംഘിച്ച് പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിന് അയോഗ്യരാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്ന് കാട്ടി സ്പീക്കർ സി.പി. ജോഷി നൽകിയ നോട്ടീസിനെതിരെ പൈലറ്റും പക്ഷവും ഹൈക്കോടതിയിലെത്തി.
ഇതിനെതിരേ സ്പീക്കർ സുപ്രീംകോടതിയിൽ എത്തിയില്ലെങ്കിലും താത്കാലിക ആശ്വാസം പൈലറ്റിനാണ് ലഭിച്ചത്. വോട്ടെടുപ്പ് നടന്നാൽ പാർട്ടി വിപ്പ് അനുസരിക്കണമെന്നും ഇല്ലെങ്കിൽ അയോഗ്യരാക്കപ്പെടുമെന്നാണ് കോണ്ഗ്രസ് വിമത എംഎൽഎമാർക്കു നൽകിയ ശാസനം.
നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന നിർദേശം നടപ്പാക്കാൻ ഗവർണർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനു മുൻപിൽ ധർണ നടത്തിയിരുന്നു. ധർണ അവസാനിപ്പിച്ച ശേഷം മന്ത്രിസഭാ യോഗം ചേർന്നു നിയമസഭാ സമ്മേളനം കൂടേണ്ടതിന്റെ വിശദമായ കാരണങ്ങളോടെ ഗവർണർക്കു കത്തു നൽകിയിരുന്നു.സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ലിസ്റ്റും വെള്ളിയാഴ്ച കൈമാറിയിരുന്നു.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നിയമവശങ്ങൾ പരിശോധിച്ച് ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. നിയമസഭ സമ്മേളനം വിളിച്ചുചേർക്കില്ലെന്നു ഗെഹ്ലോട്ടിനോട് പറഞ്ഞിട്ടില്ലെന്നു ഗവർണർ കൽരാജ് മിശ്ര പറഞ്ഞിരുന്നു. മുകളിൽനിന്നുള്ള സമ്മർദം മൂലം നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത് ഗവർണർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നു ഗെഹ്ലോട്ട് ആരോപിക്കുന്നത്.
ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും 18 എംഎൽഎമാരും വിമത വഴിയിലേക്ക് നീങ്ങിയപ്പോൾ മുതൽ രാജസ്ഥാനിൽ കരുത്തു തെളിയിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അതിനിടെ, വിപ്പ് ലംഘിച്ച് പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിന് അയോഗ്യരാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്ന് കാട്ടി സ്പീക്കർ സി.പി. ജോഷി നൽകിയ നോട്ടീസിനെതിരെ പൈലറ്റും പക്ഷവും ഹൈക്കോടതിയിലെത്തി.
ഇതിനെതിരേ സ്പീക്കർ സുപ്രീംകോടതിയിൽ എത്തിയില്ലെങ്കിലും താത്കാലിക ആശ്വാസം പൈലറ്റിനാണ് ലഭിച്ചത്. വോട്ടെടുപ്പ് നടന്നാൽ പാർട്ടി വിപ്പ് അനുസരിക്കണമെന്നും ഇല്ലെങ്കിൽ അയോഗ്യരാക്കപ്പെടുമെന്നാണ് കോണ്ഗ്രസ് വിമത എംഎൽഎമാർക്കു നൽകിയ ശാസനം.