തിരുവനന്തപുരം: താൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിസിടിവി വിഷയത്തിൽ അബദ്ധം പറ്റിയെങ്കിലും അത് തുറന്ന് സമ്മതിക്കാൻ തയാറാകാതെ വീണിടത്തുകിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇടിവെട്ടുന്നതിനെ നുമുക്കാർക്കെങ്കിലും നിയന്ത്രിക്കാൻ സാധിക്കുമോ? എന്തോ കടലാസ് കിട്ടിയപ്പോൾ ഇതാ കിട്ടിപ്പോയി എന്ന നിലയിൽ പ്രതിപക്ഷം ചാടിവീഴുകയാണ്. ഇത് വിലയിരുത്താൻ തയാറാവേണ്ടേ. താൻ പിടിച്ച മുയലിന് കൊമ്പ് നാലാണ് എന്ന നിലയിൽ നിൽക്കുകയാണ്. അബദ്ധം സമ്മതിക്കാൻ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിനെതിരായ അന്വേഷണത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഐഎ ശരിയായി അന്വേഷണം നടത്തുന്നു എന്നാണ് ധാരണ. അവർ അന്വേഷിക്കട്ടെ. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷത്തിന്റെ മോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും പിണറായി പരിഹാസരൂപേണ ചോദിച്ചു.
ഇടിവെട്ടുന്നതിനെ നുമുക്കാർക്കെങ്കിലും നിയന്ത്രിക്കാൻ സാധിക്കുമോ? എന്തോ കടലാസ് കിട്ടിയപ്പോൾ ഇതാ കിട്ടിപ്പോയി എന്ന നിലയിൽ പ്രതിപക്ഷം ചാടിവീഴുകയാണ്. ഇത് വിലയിരുത്താൻ തയാറാവേണ്ടേ. താൻ പിടിച്ച മുയലിന് കൊമ്പ് നാലാണ് എന്ന നിലയിൽ നിൽക്കുകയാണ്. അബദ്ധം സമ്മതിക്കാൻ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിനെതിരായ അന്വേഷണത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഐഎ ശരിയായി അന്വേഷണം നടത്തുന്നു എന്നാണ് ധാരണ. അവർ അന്വേഷിക്കട്ടെ. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷത്തിന്റെ മോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും പിണറായി പരിഹാസരൂപേണ ചോദിച്ചു.