+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിൽ കോവിഡ് പരിശോധന കൂട്ടിയെന്നു മുഖ്യമന്ത്രി; രാജ്യത്ത് മൂന്നാമത്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പരിശോധന കൂട്ടിയെന്ന് മുഖ്യമന്ത്രി. ഒന്പതു സർക്കാർ ലാബുകൾക്കുകൂടി കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി. പ്രതിദിന കോവിഡ
കേരളത്തിൽ കോവിഡ് പരിശോധന കൂട്ടിയെന്നു മുഖ്യമന്ത്രി; രാജ്യത്ത് മൂന്നാമത്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പരിശോധന കൂട്ടിയെന്ന് മുഖ്യമന്ത്രി. ഒന്പതു സർക്കാർ ലാബുകൾക്കുകൂടി കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി. പ്രതിദിന കോവിഡ് പരിശോധനകളിൽ കേരളം രാജ്യത്ത് മൂന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ അഞ്ച് ലാർജ് ക്ലസ്റ്ററുകളിൽ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പുല്ലുവിളയിൽ ഇതുവരെ 6781 പരിശോധനകളാണ് നടത്തിയത്. ഇതിൽ 288 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇവിടുത്തെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 42.92 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 885 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം 968 പേർക്ക് രോഗമുക്തിയും. പുതിയ രോഗബാധ സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് രോഗമുക്തി ഇതാദ്യമാണ്. 724 പേർക്ക് സന്പർക്കംവഴി കോവിഡ് ബാധിച്ചു. ഉറവിടമറിയാത്ത കേസുകൾ 56 ആണ്.
More in Latest News :