മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗതിനെ മുംബൈ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് കങ്കണയ്ക്കു നോട്ടീസ് നൽകി. ബാന്ദ്ര പോലീസിനു മുന്‍പാകെ ഹാജരാകാനാണു നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഹിമാചൽ പ്രദേശിലാണു കങ്കണ.
ജൂണ്‍ പതിനാലിനു മുംബൈയിലെ അപ്പാർട്ട്മെന്റിലാണു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കി എന്നാണു പോലീസ് പറയുന്നത്. സുശാന്തിന്റെ മരണത്തിനു പിന്നാലെ കങ്കണ രണ്ടു മിനിറ്റുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ ഇരയാണു സുശാന്ത് എന്നാണ് കങ്കണ ആആരോപിച്ചത്.
പോലീസ് നോട്ടീസ് സ്ഥിരീകരിച്ച കങ്കണയുടെ അഭിഭാഷകൻ, മാർച്ച് പതിനേഴു മുതൽ നടി ഹിമാചൽ പ്രദേശിലാണെന്നും ചോദ്യം ചെയ്യലിനായി പോലീസിനെ അങ്ങോട്ടേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരെ മുംബൈ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കാസ്റ്റിംഗ് മുകേഷ് ഛബ്ര, യാഷ് രാജ് ചെയർമാൻ ആദിത്യ ചോപ്ര, കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമ, നിരൂപകൻ രാജീവ് മസന്ദ് എന്നിവർ ചോദ്യം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഫ
ജൂണ്‍ പതിനാലിനു മുംബൈയിലെ അപ്പാർട്ട്മെന്റിലാണു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കി എന്നാണു പോലീസ് പറയുന്നത്. സുശാന്തിന്റെ മരണത്തിനു പിന്നാലെ കങ്കണ രണ്ടു മിനിറ്റുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ ഇരയാണു സുശാന്ത് എന്നാണ് കങ്കണ ആആരോപിച്ചത്.
പോലീസ് നോട്ടീസ് സ്ഥിരീകരിച്ച കങ്കണയുടെ അഭിഭാഷകൻ, മാർച്ച് പതിനേഴു മുതൽ നടി ഹിമാചൽ പ്രദേശിലാണെന്നും ചോദ്യം ചെയ്യലിനായി പോലീസിനെ അങ്ങോട്ടേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരെ മുംബൈ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കാസ്റ്റിംഗ് മുകേഷ് ഛബ്ര, യാഷ് രാജ് ചെയർമാൻ ആദിത്യ ചോപ്ര, കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമ, നിരൂപകൻ രാജീവ് മസന്ദ് എന്നിവർ ചോദ്യം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഫ