ജയ്പുര്‍: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി. രാജ്ഭവനിനു മുന്നിലെ പുൽത്തകടിയിൽ ഇരുന്ന എംഎൽഎമാർ ഗെഹ്ലോട്ട് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി.
തിങ്കളാഴ്ച നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗെഹ്ലോട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ വിളിച്ചുകൂട്ടാൻ കഴിയില്ലെന്ന നിലപാട് ഗവർണർ എടുത്തതായാണ് റിപ്പോർട്ട്.
അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ രാജ്ഭവനുള്ളില്‍ ധര്‍ണ ഇരിക്കാനും ഗെഹ്ലോട്ട് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന് വളയുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗെഹ്ലോട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ വിളിച്ചുകൂട്ടാൻ കഴിയില്ലെന്ന നിലപാട് ഗവർണർ എടുത്തതായാണ് റിപ്പോർട്ട്.
അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ രാജ്ഭവനുള്ളില്‍ ധര്‍ണ ഇരിക്കാനും ഗെഹ്ലോട്ട് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന് വളയുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
#WATCH Rajasthan: Congress MLAs supporting Chief Minister Ashok Gehlot sit and raise slogans at Raj Bhawan.
— ANI (@ANI) July 24, 2020
The Chief Minister had met Governor Kalraj Mishra this afternoon over the issue of the convening of the Assembly Session. pic.twitter.com/m6XhwwMuM2