തൃശൂര്‍: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം. രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തൊട്ടടുത്തുള്ള മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച മുതൽ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂർ മാർക്കറ്റിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും.
തൃശൂരിൽ വ്യാഴാഴ്ച 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയർന്നിരുന്നു. ഇരിങ്ങാലക്കുടയിൽ ഇന്നലെ മാത്രം സമ്പർക്കം വഴി രോഗം പകർന്നത് 28 പേർക്കാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
കോവിഡ് വ്യാപനം തടയാൻ തൃശൂർ നഗരത്തിലെ തട്ടുകടകൾ അടപ്പിച്ചു. എല്ലാത്തരം വഴിയോര കച്ചവടവും അവസാനിപ്പിച്ചിരുന്നു. കച്ചവടം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാനാണു കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
ശനിയാഴ്ച മുതൽ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂർ മാർക്കറ്റിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും.
തൃശൂരിൽ വ്യാഴാഴ്ച 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയർന്നിരുന്നു. ഇരിങ്ങാലക്കുടയിൽ ഇന്നലെ മാത്രം സമ്പർക്കം വഴി രോഗം പകർന്നത് 28 പേർക്കാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
കോവിഡ് വ്യാപനം തടയാൻ തൃശൂർ നഗരത്തിലെ തട്ടുകടകൾ അടപ്പിച്ചു. എല്ലാത്തരം വഴിയോര കച്ചവടവും അവസാനിപ്പിച്ചിരുന്നു. കച്ചവടം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാനാണു കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.