തിരുവനന്തപുരം: എൻഐഎ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയത് നാണക്കേടാണെന്നും ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഹൗസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറിയെ രണ്ടര മണിക്കൂർ ചോദ്യം ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് നൽകാഞ്ഞിട്ടാണ് എൻഐഎയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറേണ്ടി വന്നത്. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചു. കിട്ടാവുന്നത്രെ തെളിവുകൾ നശിപ്പിച്ച് അന്വേഷണ ഏജൻസികൾക്ക് ഒന്നും ലഭിക്കാതിരിക്കാനാണ് സർക്കാർ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ജൂലൈ അഞ്ച്, ആറ് തീയതികളിൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നു. ശതകോടി രൂപയുടെ കൊള്ളയാണ് നടക്കുന്നത്.
സ്മാർട് സിറ്റിയിലെ 30 ഏക്കറോളം വരുന്ന ഭൂമി വിൽക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിനു പിന്നിൽ വലിയ കൊള്ളയാണ് നടക്കുന്നത്. 246 ഏക്കർ ഭൂമിയുടെ 12 ശതമാനം വിൽക്കാൻ ശ്രമം നടക്കുന്നു. ഇതിനു ഓഡിറ്റിംഗിനു വച്ചിരിക്കുന്നത് വിവാദ കൺസൾട്ടിംഗ് സ്ഥാപനമായ കെപിഎംജിയെയാണ്.
യാതൊരു മാനദണ്ഡങ്ങളോ സുതാര്യതയോ ഇല്ലാതെയാണ് ഇത്രയും ഭൂമി സ്വകാര്യ കമ്പനിക്ക് സഹസ്രകോടി രൂപയുടെ അഴിമതിയിലൂടെ വിൽക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് നൽകാഞ്ഞിട്ടാണ് എൻഐഎയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറേണ്ടി വന്നത്. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചു. കിട്ടാവുന്നത്രെ തെളിവുകൾ നശിപ്പിച്ച് അന്വേഷണ ഏജൻസികൾക്ക് ഒന്നും ലഭിക്കാതിരിക്കാനാണ് സർക്കാർ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ജൂലൈ അഞ്ച്, ആറ് തീയതികളിൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നു. ശതകോടി രൂപയുടെ കൊള്ളയാണ് നടക്കുന്നത്.
സ്മാർട് സിറ്റിയിലെ 30 ഏക്കറോളം വരുന്ന ഭൂമി വിൽക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിനു പിന്നിൽ വലിയ കൊള്ളയാണ് നടക്കുന്നത്. 246 ഏക്കർ ഭൂമിയുടെ 12 ശതമാനം വിൽക്കാൻ ശ്രമം നടക്കുന്നു. ഇതിനു ഓഡിറ്റിംഗിനു വച്ചിരിക്കുന്നത് വിവാദ കൺസൾട്ടിംഗ് സ്ഥാപനമായ കെപിഎംജിയെയാണ്.
യാതൊരു മാനദണ്ഡങ്ങളോ സുതാര്യതയോ ഇല്ലാതെയാണ് ഇത്രയും ഭൂമി സ്വകാര്യ കമ്പനിക്ക് സഹസ്രകോടി രൂപയുടെ അഴിമതിയിലൂടെ വിൽക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.