ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന് പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി വിധിപറയുന്നത് വൈകും.
എംഎൽഎമാരെ അയോഗ്യരാക്കുന്നതിനു കാരണം കാണിക്കാൻ സ്പീക്കർ നോട്ടീസ് നൽകിയതിനെതിരേ സച്ചിൻ പക്ഷം നൽകിയ ഹർജിയിൽ ഇന്ന് വിധി പറയാനിരിക്കെയാണ് അവസാന നിമിഷം ഇക്കാര്യമുന്നയിച്ച് സച്ചിന് പൈലറ്റ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടികൾ താത്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഒരു ദിവസം കൂടി കാത്തിരിക്കാനാവില്ലേയെന്നു ഹർജിക്കാരനായ നിയമസഭാ സ്പീക്കർ സി.പി. ജോഷിയോടു ചോദിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടച്ചുവയ്ക്കാനാവില്ലെന്നു നിരീക്ഷിച്ചു.
വിഷയം ജനാധിപത്യവുമായി ബന്ധപ്പെട്ടതാണെന്നും കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച്, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു.
എംഎൽഎമാരെ അയോഗ്യരാക്കുന്നതിനു കാരണം കാണിക്കാൻ സ്പീക്കർ നോട്ടീസ് നൽകിയതിനെതിരേ സച്ചിൻ പക്ഷം നൽകിയ ഹർജിയിൽ ഇന്ന് വിധി പറയാനിരിക്കെയാണ് അവസാന നിമിഷം ഇക്കാര്യമുന്നയിച്ച് സച്ചിന് പൈലറ്റ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടികൾ താത്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഒരു ദിവസം കൂടി കാത്തിരിക്കാനാവില്ലേയെന്നു ഹർജിക്കാരനായ നിയമസഭാ സ്പീക്കർ സി.പി. ജോഷിയോടു ചോദിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടച്ചുവയ്ക്കാനാവില്ലെന്നു നിരീക്ഷിച്ചു.
വിഷയം ജനാധിപത്യവുമായി ബന്ധപ്പെട്ടതാണെന്നും കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച്, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു.