ജയ്പുർ: രാജസ്ഥാനിൽ ഉടൻ നിയമസഭാ സമ്മേളനം ചേരുമെന്നും ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്പുരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സമ്മേളനം ഉടൻ നടക്കും. ഭൂരിപക്ഷം എംഎൽഎമാരും കൂടെയുണ്ട്. എല്ലാ കോൺഗ്രസ് എംഎൽഎമാരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ നോട്ടീസിനെതിരേ സച്ചിൻ പക്ഷം നൽകിയ ഹർജിയിൽ ഇന്നു രാവിലെ രാജസ്ഥാൻ ഹൈക്കോടതി വിധി പറയും. വിമത എംഎഎൽമാർക്ക് അനുകൂലമാണ് കോടതി വിധിയെങ്കിൽ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ഭൂരിപക്ഷം നേരിയ നിലയിലാകും. എന്നാൽ, സച്ചിൻ ഉൾപ്പെടെ 19 എംഎൽഎമാരെ അയോഗ്യരാക്കിയാൽ ഗെഹ്ലോട്ടിന്റെ ഭൂരിപക്ഷം ഉയരും.
അതിനിടെ, സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കോണ്ഗ്രസ് വിമതരെ കൂട്ടുപിടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രധാനമന്ത്രിക്കു കത്തെഴുതി. ഗൂഢാലോചനയ്ക്കു പിന്നിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉണ്ടെന്നും കത്തിൽ വ്യക്തമാക്കി.
സ്പീക്കറുടെ നോട്ടീസിനെതിരേ സച്ചിൻ പക്ഷം നൽകിയ ഹർജിയിൽ ഇന്നു രാവിലെ രാജസ്ഥാൻ ഹൈക്കോടതി വിധി പറയും. വിമത എംഎഎൽമാർക്ക് അനുകൂലമാണ് കോടതി വിധിയെങ്കിൽ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ഭൂരിപക്ഷം നേരിയ നിലയിലാകും. എന്നാൽ, സച്ചിൻ ഉൾപ്പെടെ 19 എംഎൽഎമാരെ അയോഗ്യരാക്കിയാൽ ഗെഹ്ലോട്ടിന്റെ ഭൂരിപക്ഷം ഉയരും.
അതിനിടെ, സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കോണ്ഗ്രസ് വിമതരെ കൂട്ടുപിടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രധാനമന്ത്രിക്കു കത്തെഴുതി. ഗൂഢാലോചനയ്ക്കു പിന്നിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉണ്ടെന്നും കത്തിൽ വ്യക്തമാക്കി.