സംപൗളോ: ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാരോയുടെ കോവിഡ് പരിശോധനാ ഫലം മൂന്നാമതും പോസിറ്റീവ്. ഇതോടെ അദ്ദേഹം ക്വാറന്റൈൻ രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചു. യാത്രകളെല്ലാം മാറ്റിവയ്ക്കുകയും ചെയ്തു.
ജൂലൈ ഏഴിനാണ് അറുപത്തിയഞ്ചുകാരനായ ബൊൽസനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം ഇദ്ദേഹം ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ നാലാമത്തെ പരിശോധനയിലായിരുന്നു പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചത്. ബൊൽസനാരോയുടെ കാബിനറ്റിലെ നാലംഗങ്ങള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡിനെ നിസാരമായിക്കണ്ട ലോക നേതാക്കളിൽ ഒരാളാണ് ബോൽസനാരോ. വന്നുപോകുന്ന പനിയാണ് കോവിഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിലപാട്. മാസ്ക് ധരിക്കാനും ബോൽസനാരോ കൂട്ടാക്കിയിരുന്നില്ല. കോവിഡ് ബാധിച്ചതിനു ശേഷമാണ് പ്രസിഡന്റ് മാസ്ക് ധരിക്കാൻ ആരംഭിച്ചത്.
ജൂലൈ ഏഴിനാണ് അറുപത്തിയഞ്ചുകാരനായ ബൊൽസനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം ഇദ്ദേഹം ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ നാലാമത്തെ പരിശോധനയിലായിരുന്നു പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചത്. ബൊൽസനാരോയുടെ കാബിനറ്റിലെ നാലംഗങ്ങള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡിനെ നിസാരമായിക്കണ്ട ലോക നേതാക്കളിൽ ഒരാളാണ് ബോൽസനാരോ. വന്നുപോകുന്ന പനിയാണ് കോവിഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിലപാട്. മാസ്ക് ധരിക്കാനും ബോൽസനാരോ കൂട്ടാക്കിയിരുന്നില്ല. കോവിഡ് ബാധിച്ചതിനു ശേഷമാണ് പ്രസിഡന്റ് മാസ്ക് ധരിക്കാൻ ആരംഭിച്ചത്.