ന്യൂഡൽഹി: ലോകത്തിന് ഇനിയും പിടിച്ചുകെട്ടാനാകാതെ കോവിഡ് കുതിക്കുന്നു. ലോകത്ത് ആകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 15,641,091 പേർക്കാണ് കോവിഡ് ബാധിച്ചത്.
ആറര ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇന്നുവരെ 635,633 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആറ് ശതമാനമാണ് മരണനിരക്ക്. ഈ കണക്കുകൾ വേഗം പെരുകുകയുമാണ്.
9,530,008 പേർ ഇതിനകം രോഗ മുക്തരായെന്നത് ആശ്വാസകരമാണ്. ലോകത്ത് ആകെ 5,475,450 കോവിഡ് രോഗികളാണുള്ളത്. കോവിഡ് ബാധിച്ച 213 രാജ്യങ്ങളിലായി 5,475,450 പേർ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.
അമേരിക്കയെയാണ് കോവിഡ് ഏറ്റവും മോശമായി ബാധിച്ചത്. അമേരിക്കയിൽ വ്യാഴാഴ്ച മാത്രം 68,303 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,117 മരണങ്ങളും വ്യാഴാഴ്ച സംഭവിച്ചു. യുഎസിലെ ആകെ രോഗികളുടെ എണ്ണം 4,169,178 ആയി ഉയർന്നു.
രോഗബാധ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ രണ്ട് ആഴ്ചകൾക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കടക്കുമെന്നാണ് യുഎസ് ഭയക്കുന്നത്. ഇതുവരെ 147,300 പേർ മരിച്ചു. അമേരിക്കയ്ക്കു തൊട്ടുപിന്നിൽ ബ്രസീലും ഇന്ത്യയുമാണ്.
ബ്രസീലിൽ 58,080 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിലിത് 48,446 ആണ്. ബ്രസീലിൽ ആകെ രോഗികൾ 2,289,951 ആണെങ്കിൽ ഇന്ത്യയിൽ 1,288,130 ആണ്. ബ്രസീലിൽ വ്യാഴാഴ്ച 1,317 പേർ മരിച്ചപ്പോൾ ഇന്ത്യയിൽ 755 പേർക്കാണ് ജീവൻ നഷ്ടമായത്.
ആറര ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇന്നുവരെ 635,633 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആറ് ശതമാനമാണ് മരണനിരക്ക്. ഈ കണക്കുകൾ വേഗം പെരുകുകയുമാണ്.
9,530,008 പേർ ഇതിനകം രോഗ മുക്തരായെന്നത് ആശ്വാസകരമാണ്. ലോകത്ത് ആകെ 5,475,450 കോവിഡ് രോഗികളാണുള്ളത്. കോവിഡ് ബാധിച്ച 213 രാജ്യങ്ങളിലായി 5,475,450 പേർ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.
അമേരിക്കയെയാണ് കോവിഡ് ഏറ്റവും മോശമായി ബാധിച്ചത്. അമേരിക്കയിൽ വ്യാഴാഴ്ച മാത്രം 68,303 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,117 മരണങ്ങളും വ്യാഴാഴ്ച സംഭവിച്ചു. യുഎസിലെ ആകെ രോഗികളുടെ എണ്ണം 4,169,178 ആയി ഉയർന്നു.
രോഗബാധ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ രണ്ട് ആഴ്ചകൾക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കടക്കുമെന്നാണ് യുഎസ് ഭയക്കുന്നത്. ഇതുവരെ 147,300 പേർ മരിച്ചു. അമേരിക്കയ്ക്കു തൊട്ടുപിന്നിൽ ബ്രസീലും ഇന്ത്യയുമാണ്.
ബ്രസീലിൽ 58,080 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിലിത് 48,446 ആണ്. ബ്രസീലിൽ ആകെ രോഗികൾ 2,289,951 ആണെങ്കിൽ ഇന്ത്യയിൽ 1,288,130 ആണ്. ബ്രസീലിൽ വ്യാഴാഴ്ച 1,317 പേർ മരിച്ചപ്പോൾ ഇന്ത്യയിൽ 755 പേർക്കാണ് ജീവൻ നഷ്ടമായത്.