ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി മുൻ മന്ത്രി കോണ്‍ഗ്രസിൽ ചേർന്നു. കെ.എൽ. അഗർവാളാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
അഗർവാൾ 2008-13ൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ അംഗമായിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2018ൽ ബിജെപി സീറ്റ് നിഷേധിക്കുകയും സ്വതന്ത്രനായി അഗർവാൾ മത്സരിക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിൽ 27 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 25 കോണ്‍ഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയാണ് ഇത്രയധികം സീറ്റുകൾ ഒഴിവുവന്നത്.
അഗർവാൾ 2008-13ൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ അംഗമായിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2018ൽ ബിജെപി സീറ്റ് നിഷേധിക്കുകയും സ്വതന്ത്രനായി അഗർവാൾ മത്സരിക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിൽ 27 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 25 കോണ്‍ഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയാണ് ഇത്രയധികം സീറ്റുകൾ ഒഴിവുവന്നത്.