ബംഗളൂരു: വാൾമാർട്ട് ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് സ്വന്തമാക്കി. ഓഗസ്റ്റോടെ മൊത്തവ്യാപാരത്തിന് തുടക്കമിടാനാണ് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പലചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും(എംഎസ്എംഇ) കിരാന സ്റ്റോറുകളും ഇന്ത്യയുടെ റീട്ടെയിൽ ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രങ്ങളാണ്. വളരെ പ്രധാന്യം നൽകിക്കൊണ്ടു ചെറുകിട വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഫ്ലിപ്കാർട്ട് ഹോൾസെയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോമാർട്ട് ഇ-കൊമേഴ്സ് രംഗത്ത് സജീവമാകാനുള്ള നീക്കം നടത്തുന്നത് പരിഗണിച്ച് ബിസിനസ് വിപുലമാക്കാനാണു ഫ്ലിപ്കാർട്ടിന്റെ നീക്കം. വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും ഫ്ലിപ്കാർട്ടിനെ സഹായിക്കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും(എംഎസ്എംഇ) കിരാന സ്റ്റോറുകളും ഇന്ത്യയുടെ റീട്ടെയിൽ ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രങ്ങളാണ്. വളരെ പ്രധാന്യം നൽകിക്കൊണ്ടു ചെറുകിട വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഫ്ലിപ്കാർട്ട് ഹോൾസെയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോമാർട്ട് ഇ-കൊമേഴ്സ് രംഗത്ത് സജീവമാകാനുള്ള നീക്കം നടത്തുന്നത് പരിഗണിച്ച് ബിസിനസ് വിപുലമാക്കാനാണു ഫ്ലിപ്കാർട്ടിന്റെ നീക്കം. വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും ഫ്ലിപ്കാർട്ടിനെ സഹായിക്കും.