മലപ്പുറം: ദുബായിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച മലപ്പുറം കാളികാവ് മാളിയേക്കൽ തട്ടാൻപടി പാലോട്ടിൽ ഇർഷാദലി (29)യുടെ കോവിഡ് ഫലമാണ് പോസിറ്റീവായത്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് പിസിആർ പരിശോധന കൂടി നടത്താൻ നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.
ജൂലൈ നാലിനു ദുബായിൽ നിന്നെത്തിയ ഇർഷാദലിയെ ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ നിന്ന് വൈകി എഴുന്നേൽക്കുന്ന ശീലമുള്ള ഇർഷാദലി ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണർന്നിരുന്നില്ല. ഇതേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളവർ മരണവിവരം അറിയുന്നത്.
ദുബായിൽ വച്ച് ഇർഷാദലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലെത്തിയതെന്നു ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ജൂലൈ നാലിനു ദുബായിൽ നിന്നെത്തിയ ഇർഷാദലിയെ ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ നിന്ന് വൈകി എഴുന്നേൽക്കുന്ന ശീലമുള്ള ഇർഷാദലി ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണർന്നിരുന്നില്ല. ഇതേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളവർ മരണവിവരം അറിയുന്നത്.
ദുബായിൽ വച്ച് ഇർഷാദലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലെത്തിയതെന്നു ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.