തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പേഴ്സണൽ സ്റ്റാഫിനെ നീക്കി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെ നീക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
നിരവധി പരാതിയുടെ അടിസ്ഥാനത്തിലാണ് സജീഷിനെ നീക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കണമെന്നു രേഖാമൂലം ആവശ്യപ്പെട്ടതായും കണ്ണൂരിൽ ഇപ്പോഴും ആശുപത്രി ചികിത്സയിലാണെന്നും സജീഷ് വ്യക്തമാക്കി.
നിരവധി പരാതിയുടെ അടിസ്ഥാനത്തിലാണ് സജീഷിനെ നീക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കണമെന്നു രേഖാമൂലം ആവശ്യപ്പെട്ടതായും കണ്ണൂരിൽ ഇപ്പോഴും ആശുപത്രി ചികിത്സയിലാണെന്നും സജീഷ് വ്യക്തമാക്കി.