തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെയാണ് മാറ്റിയത്. സാമ്പത്തിക ക്രമക്കേടുകൾ അടക്കം പരാതികൾ ഉയർന്നതിനാലാണ് ഇയാളെ മാറ്റിയത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് രാജി സമര്‍പ്പിക്കുകയായിരുന്നു.
സജീഷിനെതിരെ നിരവധി പരാതികള്‍ സിപിഎമ്മിന് നേരത്തെ ലഭിച്ചിരുന്നു. കായിക വകുപ്പിന്റെ മേൽനോട്ടം സജീഷിനായിരുന്നു. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ജയരാജന്റെ സ്റ്റാഫിലെ ഒരാള്‍ക്കെതിരെ കൂടി പാർട്ടിക്ക് പരാതി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
സജീഷിനെതിരെ നിരവധി പരാതികള്‍ സിപിഎമ്മിന് നേരത്തെ ലഭിച്ചിരുന്നു. കായിക വകുപ്പിന്റെ മേൽനോട്ടം സജീഷിനായിരുന്നു. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ജയരാജന്റെ സ്റ്റാഫിലെ ഒരാള്‍ക്കെതിരെ കൂടി പാർട്ടിക്ക് പരാതി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.