ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം പോലീസുകാര്‍ ദളിത് യുവാവിനെ മര്‍ദ്ദിക്കുകയും മുടിയും താടിയും മുറിച്ചു കളയുകയും ചെയ്തു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
പ്രതിപക്ഷം ഏറ്റെടുത്ത സംഭവം ആന്ധ്രാപ്രദേശില്‍ വലിയ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പക്ടറെയും രണ്ടു കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു.
വെടുല്ലപ്പള്ളി സ്വദേശിയായ വര പ്രസാദിനാണ് പോലീസിന്റെ മര്‍ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയുടെ മുന്പില് വച്ചാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.
ഇവിടേക്ക് മണലുമായി വന്ന ലോറി വരപ്രസാദും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന പ്രദേശത്തെ രാഷ്ട്രീയ നേതാവ് കാര്‍ ഉപയോഗിച്ച് വരപ്രസാദിനെ ഇടിച്ചു. തുടര്‍ന്ന് സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ഇടപെട്ടു.
ഇദ്ദേഹം വരപ്രസാദിനെ മര്‍ദിക്കാന്‍ ട്രെയിനിംഗിലുള്ള സബ് ഇന്‍സ്പെക്ടറെ സമീപിച്ചു. ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് അദ്ദേഹം സബ് ഇന്‍സ്പെക്ടറെ സമീപിച്ചത്.
പിറ്റേന്ന് ഗ്രാമത്തിലെത്തിയ സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിള്‍മാരും വരപ്രസാദിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇവരെ ബെല്‍റ്റും കാല് മുട്ട് ഉപയോഗിച്ചും മര്‍ദിച്ചു. പിന്നീട് ഒരു ബാര്‍ബറെ വിളിച്ചു വരുത്തി വരപ്രസാദിന്റെ മുടിയും താടിയും മുറിച്ചു.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.വി. മോഹന്‍ റാവു പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും രംഗത്തെത്തിയിട്ടുണ്ട്.
പ്രതിപക്ഷം ഏറ്റെടുത്ത സംഭവം ആന്ധ്രാപ്രദേശില്‍ വലിയ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പക്ടറെയും രണ്ടു കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു.
വെടുല്ലപ്പള്ളി സ്വദേശിയായ വര പ്രസാദിനാണ് പോലീസിന്റെ മര്‍ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയുടെ മുന്പില് വച്ചാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.
ഇവിടേക്ക് മണലുമായി വന്ന ലോറി വരപ്രസാദും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന പ്രദേശത്തെ രാഷ്ട്രീയ നേതാവ് കാര്‍ ഉപയോഗിച്ച് വരപ്രസാദിനെ ഇടിച്ചു. തുടര്‍ന്ന് സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ഇടപെട്ടു.
ഇദ്ദേഹം വരപ്രസാദിനെ മര്‍ദിക്കാന്‍ ട്രെയിനിംഗിലുള്ള സബ് ഇന്‍സ്പെക്ടറെ സമീപിച്ചു. ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് അദ്ദേഹം സബ് ഇന്‍സ്പെക്ടറെ സമീപിച്ചത്.
പിറ്റേന്ന് ഗ്രാമത്തിലെത്തിയ സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിള്‍മാരും വരപ്രസാദിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇവരെ ബെല്‍റ്റും കാല് മുട്ട് ഉപയോഗിച്ചും മര്‍ദിച്ചു. പിന്നീട് ഒരു ബാര്‍ബറെ വിളിച്ചു വരുത്തി വരപ്രസാദിന്റെ മുടിയും താടിയും മുറിച്ചു.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.വി. മോഹന്‍ റാവു പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും രംഗത്തെത്തിയിട്ടുണ്ട്.