ന്യൂഡൽഹി: അഴിമതി കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരന്റെ കമ്പനിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. രാസവള കയറ്റുമതിയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്ന് ഇഡി അറിയിച്ചു.
കയറ്റുമതി നിരോധനം നിലനിൽക്കുന്ന സമയം അശോക് ഗെഹ്ലോട്ടിന്റെ സഹോദരൻ അഗ്രസെയ്ൻ ഗെഹ്ലോട്ട് സബ്സിഡിയുള്ള വളം വിദേശ കമ്പനികൾക്ക് വിറ്റുവെന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം.
2007നും 2009നും ഇടയില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ അംഗീകൃത ഡീലറായിരുന്നു അഗ്രസെയ്ന്. സബ്സിഡി നിരക്കില്‍ വാങ്ങിയ വളം അദ്ദേഹം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാതെ മലേഷ്യയിലേക്ക് കയറ്റുമതി ചെയ്തുവെന്നും ഇഡി പറയുന്നു.
2012-13 ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആരോപണവിധേയമായ അഴിമതി കണ്ടെത്തിയിരുന്നു. കൃഷിക്കാര്‍ക്ക് വിതരണം ചെയ്യാനായി തന്റെ പക്കല്‍ നിന്നും വളം വാങ്ങിയ ഇടനിലക്കാരാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തതെന്നാണ് അഗ്രസെന്‍ കസ്റ്റംസിനോട് പറഞ്ഞത്.
സച്ചിന് പൈലറ്റുമായുള്ള അധികാര പോരാട്ടത്തിലാണ് അശോക് ഗെഹ്ലോട്ട്. അതിനിടയിലാണ് ഇത്തരമൊരു സംഭവം.
കയറ്റുമതി നിരോധനം നിലനിൽക്കുന്ന സമയം അശോക് ഗെഹ്ലോട്ടിന്റെ സഹോദരൻ അഗ്രസെയ്ൻ ഗെഹ്ലോട്ട് സബ്സിഡിയുള്ള വളം വിദേശ കമ്പനികൾക്ക് വിറ്റുവെന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം.
2007നും 2009നും ഇടയില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ അംഗീകൃത ഡീലറായിരുന്നു അഗ്രസെയ്ന്. സബ്സിഡി നിരക്കില്‍ വാങ്ങിയ വളം അദ്ദേഹം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാതെ മലേഷ്യയിലേക്ക് കയറ്റുമതി ചെയ്തുവെന്നും ഇഡി പറയുന്നു.
2012-13 ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആരോപണവിധേയമായ അഴിമതി കണ്ടെത്തിയിരുന്നു. കൃഷിക്കാര്‍ക്ക് വിതരണം ചെയ്യാനായി തന്റെ പക്കല്‍ നിന്നും വളം വാങ്ങിയ ഇടനിലക്കാരാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തതെന്നാണ് അഗ്രസെന്‍ കസ്റ്റംസിനോട് പറഞ്ഞത്.
സച്ചിന് പൈലറ്റുമായുള്ള അധികാര പോരാട്ടത്തിലാണ് അശോക് ഗെഹ്ലോട്ട്. അതിനിടയിലാണ് ഇത്തരമൊരു സംഭവം.