തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സിസിടിവി ഇടിമിന്നലിൽ നശിച്ചെന്ന് പറയുന്നത് ഇതിനാലാണെന്നും ചെന്നിത്തല ആരോപിച്ചു.
സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ആരും കാണരുതെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 13ന് ചീഫ് സെക്രട്ടറി ഒരു ഉത്തരവിറക്കിയത്. ഇടിമിന്നല്‍ കാരണം സിസി ടിവിയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയത്. സർക്കാരിന്റെ ഭാഗമായ എട്ട് പേർ സംശയത്തിന്റെ നിഴലിലാണ്. എൻഐഎ അടിയന്തരമായി തെളിവുകൾ കസ്റ്റഡിയിൽ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകി. എന്നാൽ പ്രതിരോധം പാളിയതിന് പഴി പ്രതിപക്ഷത്തിനാണ്. കോവിഡ് പ്രതിരോധം മാരത്തോൺ ഓട്ടമാണെന്ന് മുഖ്യമന്ത്രിക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. എന്നാൽ മാരത്തോണിൽ നൂറു മീറ്റർ ഓടിക്കഴിഞ്ഞപ്പഴേക്കും കപ്പടിച്ചെന്ന് പ്രചാരണം നടത്തിയെന്നും ചെന്നിത്തല പരിഹസിച്ചു.
സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ആരും കാണരുതെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 13ന് ചീഫ് സെക്രട്ടറി ഒരു ഉത്തരവിറക്കിയത്. ഇടിമിന്നല്‍ കാരണം സിസി ടിവിയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയത്. സർക്കാരിന്റെ ഭാഗമായ എട്ട് പേർ സംശയത്തിന്റെ നിഴലിലാണ്. എൻഐഎ അടിയന്തരമായി തെളിവുകൾ കസ്റ്റഡിയിൽ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകി. എന്നാൽ പ്രതിരോധം പാളിയതിന് പഴി പ്രതിപക്ഷത്തിനാണ്. കോവിഡ് പ്രതിരോധം മാരത്തോൺ ഓട്ടമാണെന്ന് മുഖ്യമന്ത്രിക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. എന്നാൽ മാരത്തോണിൽ നൂറു മീറ്റർ ഓടിക്കഴിഞ്ഞപ്പഴേക്കും കപ്പടിച്ചെന്ന് പ്രചാരണം നടത്തിയെന്നും ചെന്നിത്തല പരിഹസിച്ചു.