കൊച്ചി: സാന്പത്തിക തട്ടിപ്പുകേസിൽ നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കം നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാന്പത്തിക തട്ടിപ്പിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു ജാമ്യാപേക്ഷകൾ കോടതി തള്ളിയത്.
കേസിൽ ജാസ്മിൻ ഷാ അടക്കമുള്ള നാലു പ്രതികൾക്കെതിരേ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒന്നാം പ്രതി ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരേയാണു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
യുഎൻഎയുടെ ഫണ്ടിൽനിന്നു മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പു നടത്തിയെന്നതാണു ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരായ ആരോപണം. ജാസ്മിൻ ഷാ രാജ്യം വിട്ടതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
കേസിൽ ജാസ്മിൻ ഷാ അടക്കമുള്ള നാലു പ്രതികൾക്കെതിരേ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒന്നാം പ്രതി ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരേയാണു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
യുഎൻഎയുടെ ഫണ്ടിൽനിന്നു മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പു നടത്തിയെന്നതാണു ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരായ ആരോപണം. ജാസ്മിൻ ഷാ രാജ്യം വിട്ടതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.