ന്യൂഡൽഹി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ശിക്ഷയനുഭവിച്ച് ജയിൽ കഴിയുന്ന പ്രതി നളിനി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെല്ലൂർ വനിതാ ജയിലിലാണ് നളിനി ശിക്ഷ അനുഭവിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.
കഴിഞ്ഞ 29 വർഷങ്ങളായി ഇവർ ശിക്ഷയനുഭവിച്ചു വരികയാണ്. നളിനിയും ജീവപര്യന്തം ശിക്ഷയ്ക്ക വിധിക്കപ്പെട്ട ഒരു പ്രതിയും തമ്മിൽ വഴക്കുണ്ടായി. ഇക്കാര്യം തടവുകാരി ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടോളം ജയിലിൽ കഴിയുന്ന നളിനി ഇതാദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത്. നളിനിയുടെ ഭർത്താവ് മുരുകനും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലിൽ നിന്നും മുരുകൻ വിളിച്ചുവെന്നും നളിനിയെ വെല്ലൂർ ജയിലിൽ നിന്നും പുഴൽ ജയിലിലേക്കു മാറ്റണമെന്ന് അഭ്യർഥിച്ചിരുന്നുവെന്നും ഇവരുടെ അഭിഭാഷക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ നടന്നു വരികയാണ്.
രാജീവ് ഗാന്ധിയെ 1991 മെയ് 21 ന് എല്‍ടിടിഇ ചാവേര്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ നളിനിയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴു പേരെ പ്രത്യേക ടാഡ കോടതി ശിക്ഷിച്ചു. ഇവരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. നളിനിയെ കൂടാതെ ഭര്‍ത്താവ് മുരുകന്, പേരറിവാളന്, ശാന്തന്, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
കഴിഞ്ഞ 29 വർഷങ്ങളായി ഇവർ ശിക്ഷയനുഭവിച്ചു വരികയാണ്. നളിനിയും ജീവപര്യന്തം ശിക്ഷയ്ക്ക വിധിക്കപ്പെട്ട ഒരു പ്രതിയും തമ്മിൽ വഴക്കുണ്ടായി. ഇക്കാര്യം തടവുകാരി ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടോളം ജയിലിൽ കഴിയുന്ന നളിനി ഇതാദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത്. നളിനിയുടെ ഭർത്താവ് മുരുകനും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലിൽ നിന്നും മുരുകൻ വിളിച്ചുവെന്നും നളിനിയെ വെല്ലൂർ ജയിലിൽ നിന്നും പുഴൽ ജയിലിലേക്കു മാറ്റണമെന്ന് അഭ്യർഥിച്ചിരുന്നുവെന്നും ഇവരുടെ അഭിഭാഷക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ നടന്നു വരികയാണ്.
രാജീവ് ഗാന്ധിയെ 1991 മെയ് 21 ന് എല്‍ടിടിഇ ചാവേര്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ നളിനിയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴു പേരെ പ്രത്യേക ടാഡ കോടതി ശിക്ഷിച്ചു. ഇവരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. നളിനിയെ കൂടാതെ ഭര്‍ത്താവ് മുരുകന്, പേരറിവാളന്, ശാന്തന്, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.