ഗാസിയാബാദ്: പെണ്മക്കളുടെ മുന്നിൽ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം. ഡൽഹിക്കു സമീപം ഗാസിയാബാദിലാണ് കഴിഞ്ഞ ദിവസം രാത്രി മാധ്യമപ്രവർത്തകനായ വിക്രം ജോഷിക്കു നേരെ വധശ്രമമുണ്ടായത്.
രണ്ടു മക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. തലയ്ക്കു വെടിയേറ്റ വിക്രം ജോഷി ഡൽഹിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അക്രമി സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവർക്കു ജോഷിയുടെ കുടുംബത്തെ നേരത്തെ പരിചയമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
ഗാസിയാബാദിനു സമീപം വിജയ് നഗറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോഷിയെ ഒരു സംഘം വളയുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്ക് മറിഞ്ഞുവീണതിനു പിന്നാലെ പെണ്‍കുട്ടികൾ ഓടി രക്ഷപ്പെട്ടു.
നിലത്തുവീണ ജോഷിയെ അക്രമികൾ സഞ്ചരിച്ച കാറിനടുത്തേക്ക് വലിച്ചുകൊണ്ടുപോയ ശേഷമാണു വെടിയുതിർത്തത്. ഇതിനുശേഷം അക്രമികൾ രക്ഷപ്പെട്ടു. പിന്നാലെ തിരിച്ചെത്തിയ പെണ്‍കുട്ടികൾ നിലവിളിച്ചുകൊണ്ടു സഹായം അപേക്ഷിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഇവിടെയുണ്ടായിരുന്ന ചിലർ ചേർന്നാണു ജോഷിയെ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടു മക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. തലയ്ക്കു വെടിയേറ്റ വിക്രം ജോഷി ഡൽഹിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അക്രമി സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവർക്കു ജോഷിയുടെ കുടുംബത്തെ നേരത്തെ പരിചയമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
ഗാസിയാബാദിനു സമീപം വിജയ് നഗറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോഷിയെ ഒരു സംഘം വളയുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്ക് മറിഞ്ഞുവീണതിനു പിന്നാലെ പെണ്‍കുട്ടികൾ ഓടി രക്ഷപ്പെട്ടു.
നിലത്തുവീണ ജോഷിയെ അക്രമികൾ സഞ്ചരിച്ച കാറിനടുത്തേക്ക് വലിച്ചുകൊണ്ടുപോയ ശേഷമാണു വെടിയുതിർത്തത്. ഇതിനുശേഷം അക്രമികൾ രക്ഷപ്പെട്ടു. പിന്നാലെ തിരിച്ചെത്തിയ പെണ്‍കുട്ടികൾ നിലവിളിച്ചുകൊണ്ടു സഹായം അപേക്ഷിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഇവിടെയുണ്ടായിരുന്ന ചിലർ ചേർന്നാണു ജോഷിയെ ആശുപത്രിയിൽ എത്തിച്ചത്.