+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പഞ്ചാബികളും ഹരിയാനക്കാരും അൽപ്പബുദ്ധികൾ’; ബിപ്ലവ് വീണ്ടും വിവാദത്തിൽ

അഗർത്തല: വീണ്ടും വിവാദ പരാമർശങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. ഹരിയാനയിലെയും പഞ്ചാബിലെയും ബംഗാളിലെയും ആളുകളെകുറിച്ചു നടത്തിയ പരാമർശങ്ങളാ
അഗർത്തല: വീണ്ടും വിവാദ പരാമർശങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. ഹരിയാനയിലെയും പഞ്ചാബിലെയും ബംഗാളിലെയും ആളുകളെകുറിച്ചു നടത്തിയ പരാമർശങ്ങളാണു വിവാദമായത്.

ഹരിയാനയിലെ ജാട്ടുകൾ ശക്തിയുള്ളവരാണെങ്കിലും അൽപ്പ ബുദ്ധികളാണ്. ബംഗാളികൾ ബുദ്ധി ഉപയോഗിച്ചു കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവരെ ആർക്കും തോൽപ്പിക്കാൻ സാധിക്കില്ല- അഗർത്തലയിൽ ത്രിപുര ഇലക്ട്രോണിക് മീഡിയ സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബികൾ ആരെയും ഭയപ്പെടുന്നവരല്ല എന്നാണു പൊതുവേ പറയാറ്. കായിക ശക്തിയുളളവരാണ് അവർ. എന്നാൽ അൽപ്പ ബുദ്ധികളാണ്. ശക്തി കൊണ്ടുമാത്രം വിജയിക്കാൻ കഴിയില്ല. സ്നേഹം കൊണ്ടു മാത്രമേ വിജയിക്കാൻ സാധിക്കൂ- ബിപ്ലബ് കുമാർ പറഞ്ഞു. ഇതാദ്യമായല്ല ബിപ്ലവ് ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തുന്നത്. നേരത്തെ, മഹാഭാരത കാലത്ത് ഇന്‍റർനെറ്റും സാറ്റ്ലൈറ്റും പോലുളള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നെന്നും താറാവുകൾ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് വർധിപ്പിക്കുമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞിരുന്നു.
More in Latest News :