ന്യൂഡൽഹി: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കും. ലൈസൻസ് ലഭിച്ചാലുടൻ രാജ്യത്തു പരീക്ഷണം ആരംഭിക്കുമെന്ന് യുകെയിലെ ഗവേഷകരുമായി പാർട്ണർഷിപ്പുള്ള ഇന്ത്യൻ കന്പനി വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ എസെസ് ഡി1222 എന്ന വാക്സിൻ കോവിഡ് രോഗികളിൽ പരീക്ഷിച്ചപ്പോൾ മികച്ച പ്രതികരണമാണു ലഭിച്ചത്. കാര്യമായ പാർശ്വഫലങ്ങളോ ആന്റി ബോഡികളോ ടി സെൽ ഇമ്യൂണ്‍ റെസ്പോണ്സോ ഉണ്ടായതുമില്ല. ഇതു പരിഗണിച്ചാണു പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതെന്നു ദി ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങളിൽ പറയുന്നു.
വാക്സിനു ചില പാർശ്വഫലങ്ങളുണ്ടെങ്കിലും ഇത് പാരസെറ്റാമോൾ നൽകിയാൽ തീരുന്നതാണെന്നും ഗവേഷകർ അവകാശപ്പെടുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണു രാജ്യത്ത് ഓക്സ്ഫഡ് ഗവേഷകരുമായി പാർട്ണർഷിപ്പിലുള്ളത്. നിലവിൽ പരീക്ഷണങ്ങൾക്കു മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് കന്പനി മേധാവി അദാർ പൂനവാല പറഞ്ഞു.
ലോകത്തു കണ്ടുപിടിക്കപ്പെട്ട നൂറു കണക്കിനു കോവിഡ് മരുന്നുകളിൽ ഒന്നു മാത്രമാണ് ഓക്സ്ഫഡിന്േറത്. ഏപ്രിൽ 23-നാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ മരുന്നു പരീക്ഷണങ്ങളും ഇപ്പോൾ നടന്നുവരികയാണ്.
ആദ്യ ഘട്ടത്തിൽ എസെസ് ഡി1222 എന്ന വാക്സിൻ കോവിഡ് രോഗികളിൽ പരീക്ഷിച്ചപ്പോൾ മികച്ച പ്രതികരണമാണു ലഭിച്ചത്. കാര്യമായ പാർശ്വഫലങ്ങളോ ആന്റി ബോഡികളോ ടി സെൽ ഇമ്യൂണ്‍ റെസ്പോണ്സോ ഉണ്ടായതുമില്ല. ഇതു പരിഗണിച്ചാണു പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതെന്നു ദി ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങളിൽ പറയുന്നു.
വാക്സിനു ചില പാർശ്വഫലങ്ങളുണ്ടെങ്കിലും ഇത് പാരസെറ്റാമോൾ നൽകിയാൽ തീരുന്നതാണെന്നും ഗവേഷകർ അവകാശപ്പെടുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണു രാജ്യത്ത് ഓക്സ്ഫഡ് ഗവേഷകരുമായി പാർട്ണർഷിപ്പിലുള്ളത്. നിലവിൽ പരീക്ഷണങ്ങൾക്കു മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് കന്പനി മേധാവി അദാർ പൂനവാല പറഞ്ഞു.
ലോകത്തു കണ്ടുപിടിക്കപ്പെട്ട നൂറു കണക്കിനു കോവിഡ് മരുന്നുകളിൽ ഒന്നു മാത്രമാണ് ഓക്സ്ഫഡിന്േറത്. ഏപ്രിൽ 23-നാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ മരുന്നു പരീക്ഷണങ്ങളും ഇപ്പോൾ നടന്നുവരികയാണ്.