കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ പ്രതി ഫൈസൽ ഫരീദ് നാലു മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന. നാല് സിനിമയുടെ നിർമാണത്തിന് ഇയാൾ ഹവാല പണം ചെലവഴിച്ചെന്നാണു വിവരം.
ഒരു മുതിർന്ന സംവിധായകന്റെയും പുതിയ തലമുറയിലെ സംവിധായകന്റെയും ചിത്രങ്ങൾ ഇതിൽപ്പെടും. സിനിമകൾക്കായി ഫൈസൽ പണം മുടക്കിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ഇതിനുപിന്നിൽ നടന്ന സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
ചിത്രങ്ങൾക്കുവേണ്ടി പണമിറക്കിയെങ്കിലും സിനിമ നിർമാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസൽ ഇടപെട്ടില്ലെന്നാണ് അറിയുന്നത്. ഫൈസലിന്റെ അടുത്ത സുഹൃത്തുവഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാൽ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണു സംസാരിച്ചിരുന്നത്.
ചില നടിമാരുമായി ഫൈസലിന് അടുത്ത ബന്ധമുള്ളതായും പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്നു കസ്റ്റംസ് അറസ്റ്റ് ചെയ്ത രണ്ട് ജ്വല്ലറി ഉടമകളിൽനിന്നു ഫൈസലിനെക്കുറിച്ചു നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു.
ഒരു മുതിർന്ന സംവിധായകന്റെയും പുതിയ തലമുറയിലെ സംവിധായകന്റെയും ചിത്രങ്ങൾ ഇതിൽപ്പെടും. സിനിമകൾക്കായി ഫൈസൽ പണം മുടക്കിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ഇതിനുപിന്നിൽ നടന്ന സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
ചിത്രങ്ങൾക്കുവേണ്ടി പണമിറക്കിയെങ്കിലും സിനിമ നിർമാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസൽ ഇടപെട്ടില്ലെന്നാണ് അറിയുന്നത്. ഫൈസലിന്റെ അടുത്ത സുഹൃത്തുവഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാൽ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണു സംസാരിച്ചിരുന്നത്.
ചില നടിമാരുമായി ഫൈസലിന് അടുത്ത ബന്ധമുള്ളതായും പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്നു കസ്റ്റംസ് അറസ്റ്റ് ചെയ്ത രണ്ട് ജ്വല്ലറി ഉടമകളിൽനിന്നു ഫൈസലിനെക്കുറിച്ചു നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു.