ഭോപ്പാൽ: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ(85) അന്തരിച്ചു. ലക്നോവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ജൂണ്‍ 14ന് അദ്ദേഹത്തെ ലക്നോവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള മുതിർന്ന ബിജെപി നേതാവായിരുന്നു. മായാവതി, കല്യാണ്‍ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു ലാൽജി ടണ്ഠൻ. ലക്നോവിൽനിന്നും ലോക്സഭയിലേക്കും അദ്ദേഹം വിജയിച്ചിരുന്നു.
2018 ഓഗസ്റ്റ് മുതൽ 2019 ജൂലൈ വരെ ബിഹാർ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാൽജി ടണ്ഠന്റെ ആരോഗ്യനില മോശമായതിനെ തുടർന്നു ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നൽകിയിരുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള മുതിർന്ന ബിജെപി നേതാവായിരുന്നു. മായാവതി, കല്യാണ്‍ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു ലാൽജി ടണ്ഠൻ. ലക്നോവിൽനിന്നും ലോക്സഭയിലേക്കും അദ്ദേഹം വിജയിച്ചിരുന്നു.
2018 ഓഗസ്റ്റ് മുതൽ 2019 ജൂലൈ വരെ ബിഹാർ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാൽജി ടണ്ഠന്റെ ആരോഗ്യനില മോശമായതിനെ തുടർന്നു ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നൽകിയിരുന്നു.