ലണ്ടൻ: ഒന്പത് കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ ബ്രിട്ടൻ ഗവേഷണ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. വാക്സിൻ ഗവേഷണം നടത്തുന്ന ഫൈനസർ ഇൻകോർപറേഷൻ, ബയോഎൻടെക് അലയൻസ്, ഫ്രഞ്ച് കന്പനിയായ വൽനെവ എന്നിവയുമായാണ് ബ്രിട്ടീഷ് സർക്കാർ കരാറിലെത്തിയത്. ബ്രിട്ടീഷ് വാണിജ്യ മന്ത്രാലയമാണ് കരാർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ബയോഎൻടെക്കും ഫൈസറും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ മൂന്ന് കോടി ഡോസാണ് ബ്രിട്ടൻ വാങ്ങുന്നത്. വൽനെവയുടെ വാക്സിൻ ആറ് കോടി ഡോസും വാങ്ങാൻ ധാരണയായി.
പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകൾക്കാണ് ബ്രിട്ടീഷ് സർക്കാർ ഇത്ര വലിയ കരാറുകളിൽ എത്തിയിരിക്കുന്നത്. വാക്സിൻ സുരക്ഷിതവും അനുയോജ്യവുമാണെന്ന് തെളിയിക്കപ്പെട്ടാൽ നാല് കോടി ഡോസ് കൂടി വാങ്ങുമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, എത്ര തുകയ്ക്കാണ് കരാർ ഒപ്പുവെച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ബയോഎൻടെക്കും ഫൈസറും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ മൂന്ന് കോടി ഡോസാണ് ബ്രിട്ടൻ വാങ്ങുന്നത്. വൽനെവയുടെ വാക്സിൻ ആറ് കോടി ഡോസും വാങ്ങാൻ ധാരണയായി.
പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകൾക്കാണ് ബ്രിട്ടീഷ് സർക്കാർ ഇത്ര വലിയ കരാറുകളിൽ എത്തിയിരിക്കുന്നത്. വാക്സിൻ സുരക്ഷിതവും അനുയോജ്യവുമാണെന്ന് തെളിയിക്കപ്പെട്ടാൽ നാല് കോടി ഡോസ് കൂടി വാങ്ങുമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, എത്ര തുകയ്ക്കാണ് കരാർ ഒപ്പുവെച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.