ദമാസ്കസ്: രാജ്യത്തിനു നേരെയുണ്ടായ മിസൽ ആക്രമണം തകർത്ത് സിറിയ. സിറിയൻ വ്യോമസേനയാണ് തങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണത്തെ തടുത്തത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
പരിക്കേറ്റവരിൽ ഏഴ് സിറിയൻ സൈനികരും ഉൾപ്പെടുന്നുണ്ട്. സിറിയൻ അറബ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്നാണ് സിറിയൻ വംശജരുടെ ആരോപണം.
അതേസമയം, ആക്രമണം ആരുടെ പക്ഷത്തുനിന്നാണെന്നോ എങ്ങനെയാണ് തകർത്തതെന്നോ ഉള്ള കാര്യങ്ങളിൽ സിറിയയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടല്ല.
മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ള ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലാണെന്നും ഇത്തവണയും അവർ തന്നെയാണ് സംഭവത്തിനു പിന്നിലെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വിമർശനം.
പരിക്കേറ്റവരിൽ ഏഴ് സിറിയൻ സൈനികരും ഉൾപ്പെടുന്നുണ്ട്. സിറിയൻ അറബ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്നാണ് സിറിയൻ വംശജരുടെ ആരോപണം.
അതേസമയം, ആക്രമണം ആരുടെ പക്ഷത്തുനിന്നാണെന്നോ എങ്ങനെയാണ് തകർത്തതെന്നോ ഉള്ള കാര്യങ്ങളിൽ സിറിയയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടല്ല.
മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ള ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലാണെന്നും ഇത്തവണയും അവർ തന്നെയാണ് സംഭവത്തിനു പിന്നിലെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വിമർശനം.