കോട്ടയം: വിദേശത്തു നിന്നെത്തി അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നതിനിടയിൽ പുറത്തു ചാടി മദ്യപിച്ചു കറങ്ങി നടന്ന യുവാവ് പിടിയിൽ. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടിയ യുവാവ് മണർകാട്ടെ ഷാപ്പിലെത്തി മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇയാളുടെ കൈയിലെ പണം തീർന്നതോടെയാണ് കുടുങ്ങിയത്.
ഇതോടെ ഷാപ്പിൽനിന്ന് പുറത്തിറങ്ങിയ യുവാവ് ഒരു ഓട്ടോറിക്ഷ വിളിച്ചു വീട്ടിലേക്കു പോകണമെന്നു ഡ്രൈവറോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ശേഷം പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് താൻ അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നു ചാടി വന്നതാണന്ന് അറിയാതെ ഡ്രൈവറോടു പറഞ്ഞു.
തുടർന്ന് ഓട്ടോ ഡ്രൈവർ യുവാവിനെയുംകൊണ്ട് നേരെ മണർകാട് പോലീസ് സ്റ്റേഷനിലേയ്ക്കു പോയി വിവരം പോലീസുകാരോടു പറഞ്ഞു. പിന്നീട് പത്തു മിനിറ്റോളം പോലീസ് സ്റ്റേഷനിൽ ഇരുത്തിയ ശേഷം അതിരന്പുഴയിൽ നിന്നും ആരോഗ്യ പ്രവർത്തകർ മണർകാട് എത്തി ആംബുലൻസിൽ യുവാവിനെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു തന്നെ മാറ്റി.
ഇതോടെ ഷാപ്പിൽനിന്ന് പുറത്തിറങ്ങിയ യുവാവ് ഒരു ഓട്ടോറിക്ഷ വിളിച്ചു വീട്ടിലേക്കു പോകണമെന്നു ഡ്രൈവറോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ശേഷം പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് താൻ അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നു ചാടി വന്നതാണന്ന് അറിയാതെ ഡ്രൈവറോടു പറഞ്ഞു.
തുടർന്ന് ഓട്ടോ ഡ്രൈവർ യുവാവിനെയുംകൊണ്ട് നേരെ മണർകാട് പോലീസ് സ്റ്റേഷനിലേയ്ക്കു പോയി വിവരം പോലീസുകാരോടു പറഞ്ഞു. പിന്നീട് പത്തു മിനിറ്റോളം പോലീസ് സ്റ്റേഷനിൽ ഇരുത്തിയ ശേഷം അതിരന്പുഴയിൽ നിന്നും ആരോഗ്യ പ്രവർത്തകർ മണർകാട് എത്തി ആംബുലൻസിൽ യുവാവിനെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു തന്നെ മാറ്റി.