ലണ്ടൻ: ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഡ് വൈറസിനെതിരായ ആദ്യഘട്ട വാക്സിൻ പരീക്ഷണം വിജയം. വാക്സിൻ സുരക്ഷിതമാണെന്നും പരീക്ഷിച്ചവരിൽ രോഗപ്രതിരോധശേഷി വർധിച്ചതായും അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും തോത് കൂടിയതായും ഗവേഷകർ വ്യക്തമാക്കി. പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിൽ വാക്സിൻ പരീക്ഷണം നടത്താനാണ് തീരുമാനം. സെപ്റ്റംബറോടെ വാക്സിൻ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. അസ്ട്രാസെനക ഫാർമസ്യൂട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
ആദ്യഘട്ടത്തിൽ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും തോത് കൂടിയതായും ഗവേഷകർ വ്യക്തമാക്കി. പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിൽ വാക്സിൻ പരീക്ഷണം നടത്താനാണ് തീരുമാനം. സെപ്റ്റംബറോടെ വാക്സിൻ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. അസ്ട്രാസെനക ഫാർമസ്യൂട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.