തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിച്ച് സിപിഎം. വരുന്ന വ്യാഴാഴ്ചയാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാനാണ് തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്നുവെന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എല്ലാ സിപിഎം മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെന്റര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്.
സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടാനാണ് തീരുമാനം. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജൂലൈ 28ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നു. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്നുവെന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എല്ലാ സിപിഎം മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെന്റര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്.
സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടാനാണ് തീരുമാനം. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജൂലൈ 28ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നു. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും.