തിരുവനന്തപുരം: വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജൂലൈ 28ന് യോഗം ചേരും. സിപിഎം-സിപിഐ ആശയവിനിമയത്തെ തുടര്‍ന്നാണ് തീരുമാനം. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വിവാദങ്ങള്‍ എൽഡിഎഫ് യോഗത്തിൽ ചര്‍ച്ച ചെയ്യും.
കൺസൾട്ടൻസികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് ഇടത് ജനാധിപത്യ യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐഎം നേതൃത്വം വിശദീകരിക്കും. തെറ്റിധാരണകൾ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാൻ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രൻ- കോടിയേരി ബാലകൃഷണൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.
ഇതിനിടെ വിവാദങ്ങളിൽ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സീതാംറാം യെച്ചൂരിക്ക് പ്രതിപക്ഷനേതാവ് കത്തയച്ചിരുന്നു. സര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷ പാതം, ക്രിമിനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ടുഴലുകയാണ് സർക്കാരെന്ന് ചെന്നിത്തല കത്തില്‍ വിമർശിച്ചിരുന്നു.
കൺസൾട്ടൻസികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് ഇടത് ജനാധിപത്യ യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐഎം നേതൃത്വം വിശദീകരിക്കും. തെറ്റിധാരണകൾ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാൻ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രൻ- കോടിയേരി ബാലകൃഷണൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.
ഇതിനിടെ വിവാദങ്ങളിൽ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സീതാംറാം യെച്ചൂരിക്ക് പ്രതിപക്ഷനേതാവ് കത്തയച്ചിരുന്നു. സര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷ പാതം, ക്രിമിനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ടുഴലുകയാണ് സർക്കാരെന്ന് ചെന്നിത്തല കത്തില്‍ വിമർശിച്ചിരുന്നു.