അബൂജ: നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒന്യേമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് 65 കാരനായ ഒന്യേമ.
തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായപ്പോഴാണ് രോഗവിവരം അറിയുന്നത്. "നാലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി. ഇതാണ് ജീവിതം. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാൻ പ്രാർഥിക്കുന്നു.' - ഒന്യേമ ട്വീറ്റ് ചെയ്തു.
നൈജീരിയയിൽ നിലവിൽ 36,107 പേർക്കാണ് കോവിഡ് ബാധിച്ചത്. 778 പേർ രോഗം ബാധിച്ച് മരിച്ചു.
തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായപ്പോഴാണ് രോഗവിവരം അറിയുന്നത്. "നാലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി. ഇതാണ് ജീവിതം. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാൻ പ്രാർഥിക്കുന്നു.' - ഒന്യേമ ട്വീറ്റ് ചെയ്തു.
നൈജീരിയയിൽ നിലവിൽ 36,107 പേർക്കാണ് കോവിഡ് ബാധിച്ചത്. 778 പേർ രോഗം ബാധിച്ച് മരിച്ചു.