പാറ്റ്ന: അതിർത്തിയിൽ ഇന്ത്യക്കാർക്ക് നേരെ വെടിയുതിർത്ത് നേപ്പാൾ പോലീസ്. അതിർത്തി കടക്കാൻ ശ്രമിച്ച മൂന്ന് പേരെയാണ് വെടിവച്ചതെന്ന് നേപ്പാൾ പോലീസ് അവകാശപ്പെട്ടു.
വെടിവയ്പിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നേപ്പാൾ പോലീസിന്റെ വെടിയേറ്റ് കഴിഞ്ഞ മാസം ഇന്ത്യൻ കർഷകൻ മരിച്ചിരുന്നു.നേപ്പാൾ അതിർത്തിക്കടുത്തുള്ള ബിഹാറിലെ കിഷൻഗഞ്ചിലാണ് സംഭവം.
അതിർത്തിയിലെ തോല മാഫി ഗ്രാമത്തിൽ തന്റെ കന്നുകാലികളെ തേടി പോയ ജിതേന്ദ്ര കുമാർ എന്ന യുവാവിനു നേരെയാണ് നിറയൊഴിച്ചത്. യുവാവിനൊപ്പം അങ്കിത് കുമാർ സിംഗ്, ഗുൽഷണ്‍ കുമാർ സിംഗ് എന്നീ സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നാണ് വിവരം.
വെടിവയ്പിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നേപ്പാൾ പോലീസിന്റെ വെടിയേറ്റ് കഴിഞ്ഞ മാസം ഇന്ത്യൻ കർഷകൻ മരിച്ചിരുന്നു.നേപ്പാൾ അതിർത്തിക്കടുത്തുള്ള ബിഹാറിലെ കിഷൻഗഞ്ചിലാണ് സംഭവം.
അതിർത്തിയിലെ തോല മാഫി ഗ്രാമത്തിൽ തന്റെ കന്നുകാലികളെ തേടി പോയ ജിതേന്ദ്ര കുമാർ എന്ന യുവാവിനു നേരെയാണ് നിറയൊഴിച്ചത്. യുവാവിനൊപ്പം അങ്കിത് കുമാർ സിംഗ്, ഗുൽഷണ്‍ കുമാർ സിംഗ് എന്നീ സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നാണ് വിവരം.