അരാബ: അവസാന മത്സരത്തിൽ എതിരാളിയെ ഗോളിൽ മുക്കി ബാഴ്സലോണ ലാ ലിഗ കിരീടം നഷ്ടത്തിന്റെ നൊമ്പരഭാരം കുറച്ചു. അലാവസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്സ തകർത്തുവിട്ടത്.
അലാവസിന്റെ മൈതാനത്ത് ലയണൽ മെസി രണ്ടു ഗോളുമായി പടനയിച്ചപ്പോൾ ബാഴ്സയ്ക്കു അനായാസ ജയം. മെസിയെ കൂടാതെ അൻസു ഫാത്തി, സുവാരസ്, നെൽസൺ സിമദോ എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ മൂന്ന് ഗോൾ നേടിയ ബാഴ്സ രണ്ടാം പകുതിയിൽ ഗോൾ പട്ടിക അഞ്ചായി ഉയർത്തി.
ലീഗിൽ ഒരു മത്സരം കൂടി അവശേഷിക്കുന്ന റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലായി ബാഴ്സ കുറച്ചു. അവസാന മത്സരം ബാക്കിനിൽക്കെ റയൽ കിരീടം സ്വന്തമാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ബാഴ്സ ലോക്ക്ഡൗണിനു ശേഷമുള്ള മത്സരങ്ങളിൽ സമനിലകുരുക്കിൽ പെടുകയായിരുന്നു.
അലാവസിന്റെ മൈതാനത്ത് ലയണൽ മെസി രണ്ടു ഗോളുമായി പടനയിച്ചപ്പോൾ ബാഴ്സയ്ക്കു അനായാസ ജയം. മെസിയെ കൂടാതെ അൻസു ഫാത്തി, സുവാരസ്, നെൽസൺ സിമദോ എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ മൂന്ന് ഗോൾ നേടിയ ബാഴ്സ രണ്ടാം പകുതിയിൽ ഗോൾ പട്ടിക അഞ്ചായി ഉയർത്തി.
ലീഗിൽ ഒരു മത്സരം കൂടി അവശേഷിക്കുന്ന റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലായി ബാഴ്സ കുറച്ചു. അവസാന മത്സരം ബാക്കിനിൽക്കെ റയൽ കിരീടം സ്വന്തമാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ബാഴ്സ ലോക്ക്ഡൗണിനു ശേഷമുള്ള മത്സരങ്ങളിൽ സമനിലകുരുക്കിൽ പെടുകയായിരുന്നു.