തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 28 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ഉറവിടം അറിയാത്തവരുടെ സമ്പർക്കം നഗരം മുഴുവനെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയുടെ തീരമേഖല ട്രിപ്പിൾ ലോക്ക്ഡൗണിലാണ്.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ പലരുടേയും രോഗ ഉറവിടം അറിയാത്തതും ആശങ്ക ഉയർത്തുന്നു. ഇന്ന് ജില്ലയിൽ ആറ് ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായ ജില്ലയും തിരുവനന്തപുരമായി. 25 പേർ രോഗമുക്തരാകുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 40 ഡോക്ടർമാർ ഉൾപ്പെടെ നൂറ്റമ്പതോളം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ പലരുടേയും രോഗ ഉറവിടം അറിയാത്തതും ആശങ്ക ഉയർത്തുന്നു. ഇന്ന് ജില്ലയിൽ ആറ് ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായ ജില്ലയും തിരുവനന്തപുരമായി. 25 പേർ രോഗമുക്തരാകുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 40 ഡോക്ടർമാർ ഉൾപ്പെടെ നൂറ്റമ്പതോളം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.