തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിച്ഛായ ഇടിക്കാൻ ശ്രമിക്കുന്നവർക്ക് താൽക്കാലം ചെറിയ ആശ്വാസം ലഭിച്ചിട്ടുണ്ടാകാം. എന്നാൽ യാഥാർഥ്യങ്ങൾ പുറത്തുവരുന്നതോടെ അതെല്ലാം പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബോധപൂര്‍വമാണ്.
സര്‍ക്കാറിനെ ഏതെങ്കിലും തരത്തില്‍ ഇടിച്ചുതാഴ്ത്തണമെന്ന് വിചാരിക്കുന്നവരുണ്ട്. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് താരതമ്യപ്പെടുത്താൻ ശ്രമം നടക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അറിയാത്തവരാണോ അവര്‍. അതറിഞ്ഞുകൊണ്ടല്ലെ ഇപ്പോഴത്തെ ഓഫീസുമായി താരതമ്യം ചെയ്തത്. ഇതിനെല്ലാം ജനമാണ് വിധി കര്‍ത്താക്കള്‍.
ഏതെങ്കിലും ഒരു പ്രചാരണം അഴിച്ചുവിട്ടെന്ന് കരുതി ആകെ കാര്യങ്ങളങ്ങ് അട്ടിമറിഞ്ഞു പോകുമെന്ന് തെറ്റിദ്ധരിക്കണ്ട. തല്ക്കാലം ഒരാശ്വാസം തോന്നുന്നുണ്ടാവും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ കഴിയുമല്ലോ എന്നാണ് നോക്കുക. പക്ഷേ ആ പുകമറയ്ക്ക് ചെറിയ ആയുസേ ഉള്ളൂ. സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പുറത്തുവരും, അപ്പോള്‍ ഈ കെട്ടച്ചമച്ച കാര്യങ്ങള്‍ ഇതേ പോലെയങ്ങ് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനെ ഏതെങ്കിലും തരത്തില്‍ ഇടിച്ചുതാഴ്ത്തണമെന്ന് വിചാരിക്കുന്നവരുണ്ട്. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് താരതമ്യപ്പെടുത്താൻ ശ്രമം നടക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അറിയാത്തവരാണോ അവര്‍. അതറിഞ്ഞുകൊണ്ടല്ലെ ഇപ്പോഴത്തെ ഓഫീസുമായി താരതമ്യം ചെയ്തത്. ഇതിനെല്ലാം ജനമാണ് വിധി കര്‍ത്താക്കള്‍.
ഏതെങ്കിലും ഒരു പ്രചാരണം അഴിച്ചുവിട്ടെന്ന് കരുതി ആകെ കാര്യങ്ങളങ്ങ് അട്ടിമറിഞ്ഞു പോകുമെന്ന് തെറ്റിദ്ധരിക്കണ്ട. തല്ക്കാലം ഒരാശ്വാസം തോന്നുന്നുണ്ടാവും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ കഴിയുമല്ലോ എന്നാണ് നോക്കുക. പക്ഷേ ആ പുകമറയ്ക്ക് ചെറിയ ആയുസേ ഉള്ളൂ. സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പുറത്തുവരും, അപ്പോള്‍ ഈ കെട്ടച്ചമച്ച കാര്യങ്ങള്‍ ഇതേ പോലെയങ്ങ് പോകുമെന്നും അദ്ദേഹം പറഞ്ഞു.