ലക്നോ: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി നേതാവിനൊപ്പം നില്ക്കുന്ന ചിത്രം പുറത്ത്. 2018 ല്‍ ബുലന്ദ്ഷാറില് ഇന്‍സ്പെക്ടര്‍ സുബോദ് കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചനകുറ്റം ചുമത്തപ്പെട്ട ശിഖര്‍ അഗര്‍വാളിനൊപ്പം ബിജെപി ബുലന്ദ്ഷാര്‍ പ്രസിഡന്റ് അനില്‍ ശിശോദിയ നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.
ജൂലൈ 14ന് പ്രധാന്‍മന്ത്രി ജന്‍ കല്യാങ്കരി യോഗി ജാഗ്രൂക്ത അഭിയാന് എന്ന സംഘടന സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അനില്‍ ശിശോദിയ മുഖ്യാതിഥിയായിരുന്നു. ചടങ്ങിനിടെ ശിശോദിയ ശിഖര്‍ അഗര്‍വാളിന് സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അഗര്‍വാളിന് നല്കിയ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയാണ് വിശേഷിപ്പിക്കുന്നത്.
അനധികൃതമായി പശു കശാപ്പ് നടക്കുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് 2018ല്‍ ബുലന്ദ്ഷഹറിൽ അക്രമങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് ഡ്യൂട്ടിക്ക് പോയ ഇന്‍സ്പെക്ടറെ 400ഓളം വരുന്ന ആള്‍ക്കൂട്ടം ആക്രമിച്ചു.
അക്രമകാരികള്‍ കോടാലി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ മുറിച്ചുമാറ്റുകയും തലയില്‍ അടിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് വാഹനത്തിനുള്ളില്‍ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവം വിവാദമായതിനെ തുടർന്ന് ബിജെപിയ്ക്ക് ഈ സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യാഥിതിയായി ക്ഷണിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ശിശോദിയ പ്രതികരിച്ചു.
കേസില്‍ പ്രതികളായ 33 പേരില്‍ ഏഴു പേര്‍ക്ക് 2019 ഓഗസ്റ്റില്‍ ജാമ്യം ലഭിച്ചിരുന്നു. ഇതില്‍ ഒരാളാണ് ശിഖര്‍ അഗര്‍വാള്‍. ജയില്‍ നിന്നും പുറത്തിറങ്ങിയ പ്രതികളെ ജയ് ശ്രീറാം വിളികളോടെയാണ് സുഹൃത്തുക്കള്‍ സ്വീകരിച്ചത്.
ജൂലൈ 14ന് പ്രധാന്‍മന്ത്രി ജന്‍ കല്യാങ്കരി യോഗി ജാഗ്രൂക്ത അഭിയാന് എന്ന സംഘടന സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അനില്‍ ശിശോദിയ മുഖ്യാതിഥിയായിരുന്നു. ചടങ്ങിനിടെ ശിശോദിയ ശിഖര്‍ അഗര്‍വാളിന് സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അഗര്‍വാളിന് നല്കിയ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയാണ് വിശേഷിപ്പിക്കുന്നത്.
അനധികൃതമായി പശു കശാപ്പ് നടക്കുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് 2018ല്‍ ബുലന്ദ്ഷഹറിൽ അക്രമങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് ഡ്യൂട്ടിക്ക് പോയ ഇന്‍സ്പെക്ടറെ 400ഓളം വരുന്ന ആള്‍ക്കൂട്ടം ആക്രമിച്ചു.
അക്രമകാരികള്‍ കോടാലി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ മുറിച്ചുമാറ്റുകയും തലയില്‍ അടിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് വാഹനത്തിനുള്ളില്‍ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവം വിവാദമായതിനെ തുടർന്ന് ബിജെപിയ്ക്ക് ഈ സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യാഥിതിയായി ക്ഷണിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ശിശോദിയ പ്രതികരിച്ചു.
കേസില്‍ പ്രതികളായ 33 പേരില്‍ ഏഴു പേര്‍ക്ക് 2019 ഓഗസ്റ്റില്‍ ജാമ്യം ലഭിച്ചിരുന്നു. ഇതില്‍ ഒരാളാണ് ശിഖര്‍ അഗര്‍വാള്‍. ജയില്‍ നിന്നും പുറത്തിറങ്ങിയ പ്രതികളെ ജയ് ശ്രീറാം വിളികളോടെയാണ് സുഹൃത്തുക്കള്‍ സ്വീകരിച്ചത്.