തിരുവനന്തപുരം: ജാഗ്രത തുടരണമെന്നും ജനങ്ങളുടെ ജീവനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ കോവിഡ് ചികിത്സ കേന്ദ്രത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനാണ് സർക്കാർ നോക്കുന്നത്. സർക്കാർ സിഎഫ്എൽടിസി (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ)കൾ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. രോഗ ലക്ഷണമുള്ളവരെ ഇവിടെക്കുമാറ്റും. ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും.
ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവർ മൊബൈൽ ഫോൺ, ചാർജർ, കണ്ണട, മരുന്ന് (പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക്) തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും കൈവശം കരുതണം. ഭക്ഷണവും മരുന്നും ഇവിടെ നൽകും. ആരും മരണത്തിന് കീഴ്പ്പെടരുതെന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനാണ് സർക്കാർ നോക്കുന്നത്. സർക്കാർ സിഎഫ്എൽടിസി (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ)കൾ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. രോഗ ലക്ഷണമുള്ളവരെ ഇവിടെക്കുമാറ്റും. ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും.
ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവർ മൊബൈൽ ഫോൺ, ചാർജർ, കണ്ണട, മരുന്ന് (പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക്) തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും കൈവശം കരുതണം. ഭക്ഷണവും മരുന്നും ഇവിടെ നൽകും. ആരും മരണത്തിന് കീഴ്പ്പെടരുതെന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.