തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയിൽനിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഒഴിവാക്കി. കണ്‍സൾട്ടന്റ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ നീക്കിയത്. സമയപരിധിക്കുള്ളിൽ പദ്ധതിയുടെ കരട് രേഖ കമ്പനി സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കിയത്.ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് നേരത്തെ പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു. കണ്‍സൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ എല്ലാ കണ്‍സൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നും കരിന്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നും സിപിഎം നിർദേശിച്ചു. ഇതോടെ മറ്റ് കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും.
നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചു.
ഇ മൊബിലിറ്റി സർക്കാരിന്റെ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഇ-മൊബിലിറ്റി പദ്ധതി വഴി 4,500 കോടി മുടക്കി 3,000 ബസുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകൈയെടുത്താണ് കരാർ നൽകിയതെന്നുമായിരുന്നു ആക്ഷേപം.
ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് നേരത്തെ പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു. കണ്‍സൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ എല്ലാ കണ്‍സൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നും കരിന്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നും സിപിഎം നിർദേശിച്ചു. ഇതോടെ മറ്റ് കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും.
നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചു.
ഇ മൊബിലിറ്റി സർക്കാരിന്റെ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഇ-മൊബിലിറ്റി പദ്ധതി വഴി 4,500 കോടി മുടക്കി 3,000 ബസുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകൈയെടുത്താണ് കരാർ നൽകിയതെന്നുമായിരുന്നു ആക്ഷേപം.