ദുബ്രി: ആസാമില്‍ മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനു പിന്നാലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ദുബ്രി പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറിയും പ്രാദേശിക വാര്‍ത്താ ചാനലിന്റെ റീജിയണല്‍ കറസ്പോണ്ടന്റുമായ അജീവ് ശര്‍മയെയാണ് വ്യാഴാഴ്ച പുലർച്ചെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
കവര്‍ച്ച കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പുലര്‍ച്ച രണ്ടിന് പോലീസ് ഇദ്ദേഹത്തെ തെരഞ്ഞ് വീട്ടില്‍ എത്തിയത്. ഈ സമയം ഇദ്ദേഹത്തിന്റെ പിതാവ് സുധിന്‍ ശര്‍മ(64) വീട്ടിലുണ്ടായിരുന്നു.
കന്നുകാലി കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളയാളാണ് രാജീവ് ശര്‍മ. രാജീവ് ശര്‍മയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുധിന്‍ ശര്‍മയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. വീട്ടില്‍ സഹായിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ വച്ചു തന്നെ മരിച്ചു.
ജാമ്യം ലഭിച്ച് പുലര്‍ച്ചയോടെ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് രാജീവ് ശര്‍മ കാണുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സുധിന്‍ ശര്‍മയുടെ സംസ്കാരം നടത്തി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ദുബ്രി പോലീസ് മേധാവി യുവ്രാജിനെ സ്ഥലം മാറ്റി. കന്നുകാലി കള്ളക്കടത്ത് സിന്‍ഡിക്കേറ്റില്‍ പങ്കുണ്ടെന്ന കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ശര്‍മ തന്നില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമിച്ചതായി ദുബ്രി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ബിസ്വാജിത് റോയ് ആരോപിച്ചിരുന്നു.
അതേസമയം, സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് ഗുവാഹത്തി പ്രസ് ക്ലബ് വിശേഷിപ്പിക്കുകയും മുഖ്യമന്ത്രി സര്ബാനന്ദന സോനോവാളിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. ആസാം പോലീസ് കേസ് സംസ്ഥാന ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ കൈമാറി.
കവര്‍ച്ച കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പുലര്‍ച്ച രണ്ടിന് പോലീസ് ഇദ്ദേഹത്തെ തെരഞ്ഞ് വീട്ടില്‍ എത്തിയത്. ഈ സമയം ഇദ്ദേഹത്തിന്റെ പിതാവ് സുധിന്‍ ശര്‍മ(64) വീട്ടിലുണ്ടായിരുന്നു.
കന്നുകാലി കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളയാളാണ് രാജീവ് ശര്‍മ. രാജീവ് ശര്‍മയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുധിന്‍ ശര്‍മയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. വീട്ടില്‍ സഹായിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ വച്ചു തന്നെ മരിച്ചു.
ജാമ്യം ലഭിച്ച് പുലര്‍ച്ചയോടെ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് രാജീവ് ശര്‍മ കാണുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സുധിന്‍ ശര്‍മയുടെ സംസ്കാരം നടത്തി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ദുബ്രി പോലീസ് മേധാവി യുവ്രാജിനെ സ്ഥലം മാറ്റി. കന്നുകാലി കള്ളക്കടത്ത് സിന്‍ഡിക്കേറ്റില്‍ പങ്കുണ്ടെന്ന കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ശര്‍മ തന്നില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമിച്ചതായി ദുബ്രി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ബിസ്വാജിത് റോയ് ആരോപിച്ചിരുന്നു.
അതേസമയം, സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് ഗുവാഹത്തി പ്രസ് ക്ലബ് വിശേഷിപ്പിക്കുകയും മുഖ്യമന്ത്രി സര്ബാനന്ദന സോനോവാളിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. ആസാം പോലീസ് കേസ് സംസ്ഥാന ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ കൈമാറി.