കണ്ണൂർ: കെഎസ്ആർടിസി ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവർ വിശ്രമമുറി ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകിയത്.
രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാരും ക്വാറന്റൈനിൽ പോകാൻ നിർദേശമുണ്ട്. ഓഫീസുകളും ബസുകളും അണുവിമുക്തമാക്കുകയും ചെയ്തു. അതേസമയം, ഇത്രയധികം ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ ഡിപ്പോയിലെ സർവീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഴക്കുന്ന് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്പ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാൻ വിദ്യാർഥികളെ നാട്ടിലെത്തിച്ച കെഎസ്ആർടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. വിദ്യാർഥി സംഘത്തിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.
രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാരും ക്വാറന്റൈനിൽ പോകാൻ നിർദേശമുണ്ട്. ഓഫീസുകളും ബസുകളും അണുവിമുക്തമാക്കുകയും ചെയ്തു. അതേസമയം, ഇത്രയധികം ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ ഡിപ്പോയിലെ സർവീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഴക്കുന്ന് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്പ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാൻ വിദ്യാർഥികളെ നാട്ടിലെത്തിച്ച കെഎസ്ആർടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. വിദ്യാർഥി സംഘത്തിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.