മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണിനുശേഷം തിരിച്ചെത്തിയ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയൽ 3-1ന് ഐബറിനെ തോൽപ്പിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാന്‍ റയലിനായി.
ആദ്യ പകുതിയിലാണ് റയലിന്റെ മൂന്നു ഗോളുകളും പിറന്നത്. നാലാം മിനിറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്കോര്‍ 3-0ത്തിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ആതിഥേയരായ റയല്‍ മാഡ്രിഡ് അല്പം മങ്ങിപ്പോയി. പെഡ്രോ ബിഗാസിലൂടെ 60-ാം മിനിറ്റില്‍ ഐബർ ഒരു ഗോള്‍ മടക്കി.
സിനദിന്‍ സിദാന്റെ കീഴിൽ റയലിന്റെ ഇരുന്നൂറാം മത്സരമാണ് കഴിഞ്ഞത്. സിദാനു കീഴില്‍ കളിച്ച മത്സരങ്ങളിൽ 132 ജയം, 42 സമനില, 26 തോൽവി എന്നിവയാണ് റയലിനുള്ളത്.
ആദ്യ പകുതിയിലാണ് റയലിന്റെ മൂന്നു ഗോളുകളും പിറന്നത്. നാലാം മിനിറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്കോര്‍ 3-0ത്തിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ആതിഥേയരായ റയല്‍ മാഡ്രിഡ് അല്പം മങ്ങിപ്പോയി. പെഡ്രോ ബിഗാസിലൂടെ 60-ാം മിനിറ്റില്‍ ഐബർ ഒരു ഗോള്‍ മടക്കി.
സിനദിന്‍ സിദാന്റെ കീഴിൽ റയലിന്റെ ഇരുന്നൂറാം മത്സരമാണ് കഴിഞ്ഞത്. സിദാനു കീഴില്‍ കളിച്ച മത്സരങ്ങളിൽ 132 ജയം, 42 സമനില, 26 തോൽവി എന്നിവയാണ് റയലിനുള്ളത്.