വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തിൽ രണ്ടാമൂഴം തേടുന്ന ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്താൻ പോകുന്ന റാലികൾ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കകളുമായി വിദഗ്ധർ. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക് ഡൗണിലായതോടെ നിർത്തിവെച്ച പ്രചരണത്തിനാണ് ട്രംപ് ക്യാന്പ് തുടക്കം കുറിക്കുന്നത്.
താരതമ്യേന കുറച്ച് കോവിഡ് 19 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായ ഒക്ലഹോമയിലെ തുൾസയിലേക്കാണ് പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്.
എന്നാൽ ആരോഗ്യ വിദഗ്ധർ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്. പ്രചരണ യോഗത്തിനെത്തുന്ന ജനക്കൂട്ടത്തിനിടയിൽ അണുബാധ പടരാനുള്ള സാധ്യത വലുതാണ്.
ആളുകൾ വീടുകളിലേക്ക് മടങ്ങുന്പോൾ വീടുകളിലുള്ളവരുമായി സന്പർക്കത്തിലായി രോഗ വ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
താരതമ്യേന കുറച്ച് കോവിഡ് 19 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായ ഒക്ലഹോമയിലെ തുൾസയിലേക്കാണ് പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്.
എന്നാൽ ആരോഗ്യ വിദഗ്ധർ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്. പ്രചരണ യോഗത്തിനെത്തുന്ന ജനക്കൂട്ടത്തിനിടയിൽ അണുബാധ പടരാനുള്ള സാധ്യത വലുതാണ്.
ആളുകൾ വീടുകളിലേക്ക് മടങ്ങുന്പോൾ വീടുകളിലുള്ളവരുമായി സന്പർക്കത്തിലായി രോഗ വ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.