ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടു സുരക്ഷാ ജീവനക്കാരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഡൽഹിയിലെ നരേലയിലാണു സംഭവം. അമിത് (22), സുനിൽ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.
ഒരു സ്വകാര്യ നിർമാണ കന്പനിയുടെ രണ്ടാം നിലയിൽ സുരക്ഷാ ജോലി ചെയ്യവെ ശനിയാഴ്ച രാത്രിയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ആളുകൾ എത്തിയപ്പോൾ ചോരയിൽ കുളിച്ച നിലയിൽ യുവാക്കളെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആക്രമണത്തിനു പിന്നിൽ ആരാണെന്നോ കാരണമോ വ്യക്തമല്ല. ബിജി ഷിർക്കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നേരത്തെ മോഷണം റിപ്പോർട്ട് ചെയ്തിരുന്നെന്നും അക്രമികൾ മോഷ്ടാക്കളാകാമെന്നും പ്രദേശവാസികൾ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.
ഒരു സ്വകാര്യ നിർമാണ കന്പനിയുടെ രണ്ടാം നിലയിൽ സുരക്ഷാ ജോലി ചെയ്യവെ ശനിയാഴ്ച രാത്രിയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ആളുകൾ എത്തിയപ്പോൾ ചോരയിൽ കുളിച്ച നിലയിൽ യുവാക്കളെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആക്രമണത്തിനു പിന്നിൽ ആരാണെന്നോ കാരണമോ വ്യക്തമല്ല. ബിജി ഷിർക്കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നേരത്തെ മോഷണം റിപ്പോർട്ട് ചെയ്തിരുന്നെന്നും അക്രമികൾ മോഷ്ടാക്കളാകാമെന്നും പ്രദേശവാസികൾ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.